ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടങ്കലിലാക്കിയ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചും ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ടും കേരളത്തിലെ 11 എംപിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മഥുരയിലെ കെ.എം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികത്സയ്ക്കായി ഡെല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേരളത്തിലെ പതിനൊന്ന് എംപിമാരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എംന് വി രമണയ്ക്ക് സംയുക്തമായി കത്തയച്ചത്.
കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ ചികില്‍സയ്ക്കായി ഡെല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മഥുര മെഡിക്കല്‍ കോളജില്‍ താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയലില്‍ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ അപേക്ഷ ഒരിക്കലും തീര്‍പ്പാക്കിയിട്ടില്ല.
സിദ്ദീഖ് കാപ്പന് ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് ഹാഥ്റസിലേക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് അദ്ദേഹം മഥുരയില്‍ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഇക്കാര്യം പുനപരിശോധിക്കണമെന്നും, ഹേബിയസ് കോര്‍പ്പസ് അപേക്ഷ തീര്‍പ്പാക്കുന്നതുവരെ സിദ്ദീഖ് കാപ്പന്റെ ജീവന് രക്ഷിക്കാനും മഥുരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.
എംപിമാരായ കെ മുരളീധരന്, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്, രമ്യ ഹരിദാസ്, ബെന്നി ബഹനാന്, ടി എന്‍ പ്രതാപന്, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍.കെ പ്രേമചന്ദ്രന്, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് കത്ത് നല്‍കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.