അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തി യു.എസ്; വിമാനം പുറപ്പെട്ടു

വാഷിംഗ്ടണ്‍ ഡി.സി : യു.എസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം ഇന്ത്യയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. സി- 17 എയര്‍ക്രാഫ്റ്റ് ഉടന്‍ ഇന്ത്യയിലെത്തുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലേക്ക് അധിക സൈനികരെ അയച്ചും കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചും അവരെ കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറന്നും തന്റെ ഇമിഗ്രേഷന്‍ അജണ്ടയ്ക്ക് ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്.

ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിയമവിരുദ്ധ കുടിയേറ്റം നടത്തിയവരെ നാടുകടത്തല്‍ വിമാനങ്ങള്‍ എത്തിച്ചു. ട്രംപ് ഭരണകൂടം സ്ഥാനമേറ്റ ശേഷെ വിമാനങ്ങള്‍ സഞ്ചരിക്കുന്ന ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തലിന് നേതൃത്വം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും നടത്തിയ സംഭാഷണത്തിനിടെ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയുമായി താന്‍ കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും 'അനധികൃത കുടിയേറ്റക്കാരെ' തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ 'ശരിയായത്' ചെയ്യുമെന്നും പ്രസിഡന്റ് ട്രംപ് കുറിച്ചു.

ജെയ്ശങ്കറുമായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 'അനിയന്ത്രിതമായ കുടിയേറ്റം' റൂബിയോ ചര്‍ച്ച ചെയ്തു. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ ശക്തമായി എതിര്‍ത്തതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

''മറ്റനേകം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത് അഭിലഷണീയമല്ല, ,സ്വീകര്യവുമല്ല. ഞങ്ങളുടെ പൗരന്മാരില്‍ ആരെങ്കിലും നിയമപരമായി ഇവിടെ ഇല്ലെങ്കില്‍ അവര്‍ ഞങ്ങളുടെ പൗരന്മാരാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍, അവരുടെ ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ തിരിച്ചുവരവിന് ഞങ്ങള്‍ തയ്യാറാണ്, ''ജയ്ശങ്കര്‍ പറഞ്ഞു.

2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്ന് 1,100-ലധികം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതായാണ് റിപ്പോര്‍ട്ട് .അടുത്ത കാലത്തായി യുഎസില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ബോര്‍ഡര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ പോളിസി അസിസ്റ്റന്റ് സെക്രട്ടറി റോയ്‌സ് മുറെ നവംബറില്‍ പറഞ്ഞിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it