പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

നവംബര്‍ 28 ന് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ വാഹന നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരും

ഉഡുപ്പി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉഡുപ്പിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നവംബര്‍ 28 ന് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ വാഹന നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരും. ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ ടി കെ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ആദി ഉഡുപ്പി - കരാവലി ജംഗ്ഷന്‍ - ബന്നഞ്ചെ - സിറ്റി ബസ് സ്റ്റാന്‍ഡ് - കല്‍സങ്ക - ശ്രീകൃഷ്ണ മഠം എന്നിവിടങ്ങളില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കുന്ദാപുരയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കാന്‍ കരാവലി ഫ് ളൈ ഓവര്‍ - അമ്പല്‍പാടി - ബ്രഹ്‌മഗിരി - ജോഡുക്കട്ടെ വഴി പോകേണ്ടതുണ്ട്.

മണിപ്പാലില്‍ നിന്ന് വരുന്ന വാഹനങ്ങളും ബസുകളും ശാരദ കല്യാണ മണ്ഡപ - ബീഡിനഗുഡ്ഡെ - മിഷന്‍ കോമ്പൗണ്ട് വഴി ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കാന്‍ വഴിതിരിച്ചുവിടും.

മംഗളൂരുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കിന്നിമുള്‍ക്കി സ്വാഗത ഗോപുര വഴി നഗരത്തിലേക്ക് പ്രവേശിച്ച് ജോഡുക്കട്ടെ വഴി കടന്നുപോകണം. മാല്‍പെയില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും കുത്ത് പാടി - അമ്പല്‍ പാടി വഴി ഉഡുപ്പിയിലേക്ക് പ്രവേശിക്കണം.

അംബഗിലുവില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗുണ്ടിബൈല്‍ - ദൊഡ്ഡന്‍ഗുഡ്ഡെ - എംജിഎം കോളേജ് വഴി തിരിച്ചുവിട്ട് ശാരദ കല്യാണ മണ്ഡപ - ബീഡിനഗുഡ്ഡെ റോഡ് വഴി ഉഡുപ്പി നഗരത്തിലേക്ക് പ്രവേശിക്കണം.

Related Articles
Next Story
Share it