ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് 7.45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

പേരോല്‍ പഴനെല്ലിയിലെ മിഥുനാണ് കബളിപ്പിക്കപ്പെട്ടത്.

കാഞ്ഞങ്ങാട്: ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ഏഴേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പേരോല്‍ പഴനെല്ലിയിലെ മിഥുനാണ് കബളിപ്പിക്കപ്പെട്ടത്. ഇതുസംബന്ധിച്ച് മിഥുന്റെ അമ്മ കെ.വി ചിത്രയുടെ പരാതിയില്‍ ശശികുമാര്‍ എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

മിഥുന് ജപ്പാനില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 2023, 2024 വര്‍ഷത്തില്‍ വിവിധ തവണകളായാണ് ശശികുമാര്‍ പണം വാങ്ങിയത്. വിസ നല്‍കി മിഥുനെ ജപ്പാനിലേക്ക് കൊണ്ടുപോയെങ്കിലും ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇതേ തുടര്‍ന്നാണ് ചിത്ര പൊലീസില്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it