പാലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കുരുതി പുറംലോകത്തെ അറിയിക്കുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി

വാഷിങ്ടണ്‍: പാലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കുരുതി പുറംലോകത്തെ അറിയിക്കുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി. അല്‍ജസീറ ചാനലിന്റെ അറബിക് ലൈവ് സ്ട്രീമിനാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ചാനലിന്റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമയ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് അല്‍ ജസീറ അറബിക് യൂട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. അല്‍ജസീറയിലെ അക്രമദൃശ്യങ്ങള്‍ അടങ്ങിയ […]

വാഷിങ്ടണ്‍: പാലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കുരുതി പുറംലോകത്തെ അറിയിക്കുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി. അല്‍ജസീറ ചാനലിന്റെ അറബിക് ലൈവ് സ്ട്രീമിനാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ചാനലിന്റെ ഉള്ളടക്കം അനുചിതമായിരിക്കാമെന്നും തത്സമയ സ്ട്രീം കാണുന്നതിന് ഉപയോക്താവിന്റെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് അല്‍ ജസീറ അറബിക് യൂട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. അല്‍ജസീറയിലെ അക്രമദൃശ്യങ്ങള്‍ അടങ്ങിയ ഉള്ളടക്കം എല്ലാ പ്രേക്ഷകര്‍ക്കും അനുയോജ്യമാകില്ല. കാണണമെന്നുള്ളവര്‍ സൈന്‍ ഇന്‍ ചെയ്ത് തങ്ങള്‍ക്ക് 18 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടെന്ന് സ്ഥിരീകരിക്കണമെന്നായിരുന്നു അല്‍ജസീറ അധികൃതര്‍ യൂട്യൂബ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി.

ഇസ്രായേലില്‍ നിന്നും സയണിസ്റ്റ് സൈന്യം ഗാസക്കുനേരെ ബോംബ് തൊടുത്തുവിടുന്നതും അത് ഗാസ നഗരത്തില്‍ പതിക്കുന്നതിന്റെയും തത്സമയ സംപ്രേഷണമാണ് പ്രധാനമായും ചാനലിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നത്. പാലസ്തീനില്‍ ഇസ്രായേല്‍ ബോംബിംഗിലൂടെ തകര്‍ത്തതിന്റെ ശേഷിപ്പുകളും നാശനഷ്ടങ്ങളും ദുരിതങ്ങളുമെല്ലാം തത്സമയം ലോകത്തിന് മുമ്പില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിക്കുന്ന മാധ്യമമാണ് അല്‍ ജസീറ. കഴിഞ്ഞ ദിവസം ഗസയിലെ അല്‍ ജസീറയുടേതടക്കം പ്രമുഖ അന്താരാഷ്ട്രാ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

Related Articles
Next Story
Share it