കന്യാകുമാരി വരെ നടന്ന്, ലക്ഷ്യം പൂര്‍ത്തിയാക്കി അശ്വിനും റംഷാദും തിരിച്ചെത്തി

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാമെന്ന ദൗത്യം പൂര്‍ത്തിയാക്കി രണ്ട് യുവാക്കള്‍ മടങ്ങി. കാസര്‍കോട്ട് നിന്നും കന്യാകുമാരിയിലേക്ക് 1,022 കിലോമീറ്റര്‍ നടന്നാണ് പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവര്‍ തിരിച്ചെത്തിയത്. ചുട്ടുപൊള്ളുന്ന വേനലും കോരിച്ചൊരിയുന്ന മഴയും അതിലുപരി ലോക്ഡൗണിലെ ദുരിതവും താണ്ടിയാണ് ഇവര്‍ കന്യാകുമാരിയിലെത്തിയത്. 14 ജില്ലകളും സന്ദര്‍ശിച്ചാണ് തലസ്ഥാനത്തും അവിടെ നിന്ന് കന്യാകുമാരിയിലേക്കുമെത്തിയത്. നിയന്ത്രണങ്ങളുള്ളതിനാല്‍ വിവേകാനന്ദപാറയുടെ മനോഹാരിത അകലെ നിന്ന് ആസ്വദിക്കുവാനേ കഴിഞ്ഞുള്ളുവെന്ന ചെറിയ സങ്കടമുണ്ടായെങ്കിലും പരീക്ഷണം വിജയിച്ച […]

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാമെന്ന ദൗത്യം പൂര്‍ത്തിയാക്കി രണ്ട് യുവാക്കള്‍ മടങ്ങി. കാസര്‍കോട്ട് നിന്നും കന്യാകുമാരിയിലേക്ക് 1,022 കിലോമീറ്റര്‍ നടന്നാണ് പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവര്‍ തിരിച്ചെത്തിയത്. ചുട്ടുപൊള്ളുന്ന വേനലും കോരിച്ചൊരിയുന്ന മഴയും അതിലുപരി ലോക്ഡൗണിലെ ദുരിതവും താണ്ടിയാണ് ഇവര്‍ കന്യാകുമാരിയിലെത്തിയത്. 14 ജില്ലകളും സന്ദര്‍ശിച്ചാണ് തലസ്ഥാനത്തും അവിടെ നിന്ന് കന്യാകുമാരിയിലേക്കുമെത്തിയത്. നിയന്ത്രണങ്ങളുള്ളതിനാല്‍ വിവേകാനന്ദപാറയുടെ മനോഹാരിത അകലെ നിന്ന് ആസ്വദിക്കുവാനേ കഴിഞ്ഞുള്ളുവെന്ന ചെറിയ സങ്കടമുണ്ടായെങ്കിലും പരീക്ഷണം വിജയിച്ച ആഹ്ലാദവുമായി കഴിഞ്ഞ ദിവസം തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്തെത്തി. വഴിയില്‍ കാണുന്ന ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കൈനീട്ടി കയറിയിറങ്ങിയുമായിരുന്നു മടക്കയാത്ര.
അവിചാരിതമായി സുഹൃത്തുക്കളായ ഇരുവരും ഒരു യാത്രക്ക് നേരത്തെ തന്നെ ഒരുക്കം നടത്തിയിരുന്നു. എന്നാല്‍ പണം അതിന് തടസ്സമായപ്പോഴാണ് പരീക്ഷണത്തെക്കുറിച്ചാലോചിച്ചത്. സര്‍ക്കാര്‍ സഹായത്തോടെ നടന്ന ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സില്‍ ഇരുവരും പങ്കെടുക്കാനെത്തിയപ്പോഴാണ് സുഹൃത്തുക്കളായത്. ചുള്ളിക്കര ഡോണ്‍ ബോസ്‌കോയിലായിരുന്നു കോഴ്സ്. കോഴ്സ് കഴിഞ്ഞ് ഇരുവരും ജോലിയില്‍ കയറി. അശ്വിന്‍ കാസര്‍കോട്ടെ ഹോട്ടലിലും മുഹമ്മദ് റംഷാദ് എറണാകുളത്തെ ഹോട്ടലിലുമാണ് ഫ്രണ്ട് ഓഫീസ് ചുമതലയുള്ള ജോലി ചെയ്തുവന്നത്. കോവിഡ് വന്നതോടെ ഇരുവരും ജോലി നഷ്ടപ്പെട്ട് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടാണ് നേരത്തെ തയ്യാറാക്കിയ യാത്ര തുടങ്ങിയത്. മാര്‍ച്ച് 26നാണ് കാസര്‍കോട്ടുനിന്ന് പുറപ്പെട്ടത്. യാത്രക്കിടയില്‍ ലോക്ഡൗണ്‍ വന്നതോടെ എറണാകുളത്ത് 20 ദിവസം തങ്ങേണ്ടി വന്നതായി അശ്വിന്‍ പറഞ്ഞു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലാണ് ഈ ദിവസങ്ങളില്‍ കഴിഞ്ഞുകൂടിയത്. തങ്ങളുടെ പരീക്ഷണ യാത്രയുടെ ലക്ഷ്യം മനസ്സിലാക്കിയ പൊലീസും പൊതുജനങ്ങളും വലിയ സഹകരണമാണ് നല്‍കിയതെന്നും അശ്വിനും മുഹമ്മദ് റംഷാദും പറഞ്ഞു.

Related Articles
Next Story
Share it