ഹിമാചല്‍ പ്രദേശിലേക്ക് തനിച്ച് ജിംനിയില്‍:ഹൃദയം കീഴടക്കി ഹെന്ന ജയന്ത്

യാത്രകള്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ യാത്രകളില്‍ ആരെങ്കിലും കൂടെ ഉണ്ടായാല്‍ അത് ആസ്വാദ്യകരമാക്കാം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് കോഴിക്കോട്ടുകാരി ഹെന്ന ജയന്തിന്റെ തനിച്ചുള്ള ഹിമാചല്‍ യാത്രയാണ്.

സ്പിറ്റി വാലിയിലെ മഞ്ഞുമൂടിയ വഴികളിലൂടെ ഓഫ് റോഡ് യാത്രയ്ക്കായാണ് ഹെന്ന തന്റെ മാരുതി സുസുക്കി ജിംനിയില്‍ കോഴിക്കോട്ടുനിന്നും പുറപ്പെട്ടത്. അതിവേഗ കാറോട്ട മത്സരങ്ങളിലെ താരമായ ഹെന്ന സമീപകാലത്താണ് ഓഫ് റോഡിങ്ങ് മേഖലയിലേക്ക് തിരിഞ്ഞത്.

കോഴിക്കോട് മൂന്നാലിങ്കല്‍ സ്വദേശിയാണ് ഹെന്ന. ഗുജറാത്ത് വംശജനായ ആര്‍.ജയന്ത് കുമാറിന്റെയും മുന്‍ കൗണ്‍സിലര്‍ ഹന്‍സ ജയന്തിന്റെയും മകളാണ് ഹെന്ന. മൗണ്ടന്‍ഗോട്ട് വിന്റര്‍ എക്‌സ്‌പെഡിഷന്റെ ഭാഗമായി 15 മുതല്‍ 23 വരെയാണ് യാത്ര നടക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയില്‍ മഞ്ഞിലൂടെയാണ് യാത്ര. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85 കാറുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.

അഹമദ് ദേവര്‍കോവില്‍ എംഎല്‍എ യാത്ര ഫ് ളാഗ് ഓഫ് ചെയ്തു. ഡോ.കെ. കുഞ്ഞാലി, റംസി ഇസ്മായില്‍, പി.ടി.ആസാദ്, അബ്ദുല്ല മാളിയേക്കല്‍, കെ.എം.ബഷീര്‍, കെ. ഖൈസ് അഹമദ്, ഹാഷിം കൊളക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it