ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; സമഗ്ര അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി

കാസര്‍കോട്: ദേശീയപാത 66നന്റെ നിര്‍മാണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്ന് വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായതിനാല്‍ നാശനഷ്ടം നേരിട്ട ജനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിയും നിര്‍മ്മാണ കരാര്‍ കമ്പനികളും നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍ സി എച്ച് കുഞ്ഞമ്പു എന്‍ എ നെല്ലിക്കുന്ന് എ കെ എം അഷ്‌റഫ് എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്.

ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മ്മാണത്തെക്കുറിച്ച് ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ അവഗണിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ദേശീയപാത നിര്‍മ്മാണം നടന്ന മേഖലയില്‍ അതിതീവ്രമായ മഴയില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ട്.നിരവധി ആളുകള്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടിട്ടുണ്ട് . കുടുംബങ്ങള്‍ ഭീതിയോടെയാണ് വീടുകളില്‍ കഴിയുന്നത്. വീടുകളിലും കടകളിലും ചെളി വെള്ളം കയറിത്തുടര്‍ന്ന് വലിയ പ്രതിസന്ധി ഉണ്ടായി. അശാസ്ത്രീയമായ മണ്ണെടുപ്പും, ഡ്രെയിനേജ് നിര്‍മ്മിക്കാത്തതുമാണ് നിലവിലെ സ്ഥിതി ഗുരുതരമാക്കിയത് നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. ചെങ്കള മുതല്‍ നീലേശ്വരം വരെയും നീലേശ്വരം മുതല്‍ കാലിക്കടവ് വരെയും ദേശീയപാത നിര്‍മ്മാണത്തില്‍ നിരവധി ഇടങ്ങളില്‍ അപകടാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും നിര്‍മ്മാണത്തിലെ അപാകത സംബന്ധിച്ച് അഗ്രമായ അന്വേഷണം ആവശ്യമാണെന്ന് എംഎല്‍എമാരായ സി എച്ച് കുഞ്ഞമ്പു ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പറഞ്ഞു. ചെര്‍ക്കള ടൗണിലും തെക്കിലിലും ജനങ്ങള്‍ ഭീതിയിലാണ്.

ചെങ്കള മുതല്‍ തലപ്പാടി വരെയുള്ള ഭാഗങ്ങളിലും ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നാശനഷ്ടം നേരിട്ടവര്‍ക്ക് കരാര്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എ കെ എം അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it