അഫ്ഗാന്‍ താലിബാന്റെ പിടിയില്‍; തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഹെലികോപ്റ്റര്‍ വഴി പുറത്തെത്തിച്ച് അമേരിക്ക; തന്ത്രപ്രധാന രേഖകള്‍ നശിപ്പിച്ചു

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് മുന്നില്‍ കീഴടങ്ങിയതോടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്തെത്തിച്ച് അമേരിക്ക. കാബൂളിളെ യു.എസ് എംബസിയിലെ ഉദ്യേഗസ്ഥരെയാണ് യുഎസ് ഒഴിപ്പിച്ചത്. ഹെലികോപ്റ്ററിലാണ് എല്ലാവരെയും എംബസിക്ക് പുറത്തെത്തിച്ചതെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. എംബസി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ ഒഴിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാബൂളില്‍ നിന്ന് യു.എസ് എംബസി ഉദ്യോഗസ്ഥരെ വാസിര്‍ അക്ബര്‍ ഖാന്‍ ജില്ലയിലെ കൂടുതല്‍ സുരക്ഷയുള്ള ഓഫിസിലേക്കാണ് മാറ്റുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി യു.എസ് കൂടുതല്‍ സേനയെ അഫ്ഗാനിലേക്കയച്ചിരുന്നു. 5000 സൈനികരെ അധികമായി […]

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് മുന്നില്‍ കീഴടങ്ങിയതോടെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്തെത്തിച്ച് അമേരിക്ക. കാബൂളിളെ യു.എസ് എംബസിയിലെ ഉദ്യേഗസ്ഥരെയാണ് യുഎസ് ഒഴിപ്പിച്ചത്. ഹെലികോപ്റ്ററിലാണ് എല്ലാവരെയും എംബസിക്ക് പുറത്തെത്തിച്ചതെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. എംബസി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ ഒഴിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാബൂളില്‍ നിന്ന് യു.എസ് എംബസി ഉദ്യോഗസ്ഥരെ വാസിര്‍ അക്ബര്‍ ഖാന്‍ ജില്ലയിലെ കൂടുതല്‍ സുരക്ഷയുള്ള ഓഫിസിലേക്കാണ് മാറ്റുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി യു.എസ് കൂടുതല്‍ സേനയെ അഫ്ഗാനിലേക്കയച്ചിരുന്നു. 5000 സൈനികരെ അധികമായി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചതായാണ് റിപോര്‍ട്ട്.

താലിബാന്‍ മുന്നേറ്റം ഉറപ്പായ ഉടന്‍ തന്നെ അമേരിക്ക എംബസിയിലെ സുപ്രധാനവും തന്ത്രപ്രധാനവുമായ രേഖകളെല്ലാം നശിപ്പിച്ചു. എംബസിയിലെ ഏജന്‍സി ലോഗോ, അമേരിക്കന്‍ പതാക, മറ്റ് തന്ത്രപ്രധാന രേഖകള്‍ തുടങ്ങിയവയാണ് നശിപ്പിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് യു.എസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുപ്രചരണത്തിന് ഉപയോഗിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതെന്ന് സി.എന്‍.എന്‍ റിപോര്‍ട്ട് ചെയ്തു. കത്തിച്ചും ഡിസെന്റഗ്രേറ്ററുകളും ഇന്‍സിനെറേറ്ററുകളും പോലുള്ള ഹെവി ഡ്യൂട്ടി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നശിപ്പിച്ചത്.

അതേസമയം എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ല. കാബൂള്‍ എയര്‍പോര്‍ട്ടില്‍ ചുരുങ്ങിയ ഉദ്യോഗസ്ഥരെ വെച്ച് എംബസി പ്രവര്‍ത്തനം തുടരുന്നുണ്ട്. താലിബാന്‍ എല്ലാ വശങ്ങളില്‍ നിന്നും വരുന്നതായി സൂചിപ്പിച്ച യു.എസ് നയതന്ത്ര ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പക്ഷേ, മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചില്ല. ജോ ബൈഡന്‍ അമേരിക്കയില്‍ അധികാരമേറ്റതിന് പിന്നാലെയാണ് അഫ്ഗാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ തിരിച്ചെത്തുമെന്ന് യു.എസ് പറഞ്ഞിരുന്നു.

യൂറോപ്യന്‍ യൂനിയന്റെ ഉദ്യോഗസ്ഥര്‍ കാബൂള്‍ നഗരത്തിലെ അജ്ഞാതമായ ഒരിടത്തേക്ക് മാറിയതായി അഫ്ഗാന്‍ യു.എസ് കോര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ അറിയിച്ചു.

Related Articles
Next Story
Share it