ശുഭ്മാന്‍ ഗില്ലിന്റെ വളര്‍ച്ച; ടി20 ഐയുടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം പ്രകടിപ്പിച്ച് സൂര്യകുമാര്‍ യാദവ്

തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ ഭയം തന്നെയാണെന്നും സൂര്യകുമാര്‍ യാദവ്

ശുഭ്മാന്‍ ഗില്ലിന്റെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മറ്റൊന്നുമല്ല, ശുഭ്മാന്‍ ഗില്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലും ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുകയും ടി20 ഐയില്‍ വൈസ് ക്യാപ്റ്റനാകുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ ക്യാപ്റ്റന്‍ പദവി നഷ്ടമാകുമോ എന്നാണ് സൂര്യകുമാറിന്റെ ആശങ്ക. തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ ഭയം തന്നെയാണെന്നും 35 കാരനായ സൂര്യകുമാര്‍ യാദവ് തമാശയായി പറഞ്ഞു. ഗില്‍ ടി20 ഐയില്‍ വൈസ് ക്യാപ്റ്റനായതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞാനും അവനും തമ്മില്‍ ഗ്രൗണ്ടിലും പുറത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. അവനെ വ്യക്തിപരമായും കളിക്കാരനെന്ന നിലയിലും എനിക്ക് നല്ലപോലെ അറിയാം. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും അത്തരത്തിലുള്ളതാണ്. ഭയം എന്റെ കളിയെ ബാധിക്കുമായിരുന്നെങ്കില്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും നേരിടില്ലായിരുന്നു. രാജ്യാന്തര ടി20യില്‍ അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്താന്‍ എനിക്ക് കഴിഞ്ഞതും ഇത്തരം ഭയമില്ലായ്മ കൊണ്ടുതന്നെയാണ്. അല്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ ആ ഷോട്ട് എടുക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനം നഷ്ടമാകുമെന്ന ഭയമൊക്കെ എന്നേ ഉപേക്ഷിച്ചതാണ്. കഠിനാധ്വാനം ചെയ്താല്‍ അതിന് ഫലം ഉണ്ടാകുമെന്ന് മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഫോര്‍മാറ്റില്‍ സ്‌ഫോടനാത്മകമായ ബാറ്റിംഗിന് മാനദണ്ഡം സ്ഥാപിച്ചിട്ടുള്ള ടി20 ഐ ടീമിനെ സൂര്യകുമാര്‍ നയിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ബാറ്റര്‍മാര്‍, മാച്ച് വിന്നിംഗ് സ്പിന്നര്‍മാര്‍, എക്‌സ്പ്രസ് പേസ്, ഓള്‍റൗണ്ട് പ്രതിഭകളുടെ സമ്പത്ത് തുടങ്ങി പ്രധാന ടൂര്‍ണമെന്റുകള്‍ കീഴടക്കാന്‍ ആവശ്യമായ എല്ലാ ആയുധങ്ങളും ടീമിന്റെ പക്കലുണ്ട്. അതുകൊണ്ടുതന്നെ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയും.

രോഹിത് ശര്‍മ്മയുടെ കീഴില്‍ 11 വര്‍ഷം നീണ്ടുനിന്ന ഐസിസി കിരീട വരള്‍ച്ച 2024-ല്‍ ഇന്ത്യ അവസാനിപ്പിച്ചു, എന്നാല്‍ സൂര്യയുടെ നേതൃത്വത്തില്‍ അവര്‍ ബാറ്റ് കൊണ്ട് കൂടുതല്‍ ശക്തമായ ടീമായി മാറി. ടീമിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാന്‍ സൂര്യ കുമാറിന് കഴിഞ്ഞു.

31-ാം വയസ്സിലാണ് ട്വന്റി20യില്‍ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറിച്ചത്. അന്താരാഷ്ട്ര കരിയര്‍ വൈകിയാണ് ആരംഭിച്ചത്. 2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് സൂര്യകുമാര്‍ ടി20 ഐ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, വെറും 31 പന്തില്‍ നിന്ന് 57 റണ്‍സ് നേടി കളിയിലെ താരമായി മാറി.

ശുഭ്മാന്‍ ഗില്ലിന്റെ ഉയര്‍ച്ച അതിശയകരമായിരുന്നു. ഈ വര്‍ഷം ആദ്യം രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. ബാറ്റ്‌സ്മാനും ക്യാപ്റ്റനുമെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ നിയമനത്തില്‍, ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ 2-2 എന്ന സമനിലയിലേക്ക് നയിച്ചു. ഈ മാസം ആദ്യം ഗില്ലിനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു, രോഹിത് ഇപ്പോഴും ടീമിന്റെ ഭാഗമാണ്.

Related Articles
Next Story
Share it