കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്ന് കൊലപ്പെടുത്തിയ കേസിന്റെ വിധി മാര്‍ച്ച് 30ലേക്ക് മാറ്റിവെച്ചു. ഇന്ന് രാവിലെ കേസ് കോടതി പരിഗണിച്ചെങ്കിലും 30ലേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ഷാജിത്ത് ഹാജരായി. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്.