തളങ്കര: തളങ്കര സ്വദേശികൾ സഞ്ചരിച്ച കാർ കർണാടക ഹുബ്ലിക്ക് സമീപം ബസുമായി കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. നാലു പേർക്ക് സാരമായ പരിക്കേറ്റു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. എം. ജി റോഡിൽ സി.ടി.എം പെട്രോൾ പമ്പിന് സമീപം ദീർഘകാലം ഫർണീച്ചർ വ്യാപാരം നടത്തിയിരുന്ന തളങ്കര നുസ്റത്ത് റോഡിലെ ബെഡ് മുഹമ്മദ് (65), ഭാര്യ ആയിഷ (62) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ അപകട മരണം തളങ്കരയെ കണ്ണീരിലാഴ്ത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ട് മണിക്കും ഇടയിൽ ഹനഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.
മൃതദേഹങ്ങൾ ഹനഗൽ താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. രണ്ടു കാറുകളിലായി ഹുബ്ളിയിലേക്ക് തീർഥാടനത്തിനിന് പുറപ്പെട്ടതായിരുന്നു കുടുംബം. കാറിൻ്റെ മുൻഭാഗം ബസിനടിയിലേക്ക് പാഞ്ഞു കയറി. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 2014ൽ കാസർകോട് എംജി റോഡിലെ ഫര്‍ണിചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദീൻ മരിച്ച ദമ്പതികളുടെ മകനാണ്. മകൻ സിയാദാണ് കാറോടിച്ചത്.
മറ്റുമക്കൾ: അബ്ദുർ റഷീദ്, മസ്ഊദ്, ജുനൈദ്, ജഅഫർ സ്വാദിഖ്, സുഹൈൽ, മുസമ്മിൽ, ഇബ്രാഹിം, ഫസ്ലുർ റഹ്മാൻ, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മു ഖുൽസു, ബാൽകീസ്.
മരുമക്കൾ: അസീസ് ഉപ്പള, മുസ്ത്വഫ സന്തോഷ് നഗർ, അഷറഫ് തളങ്കര, ഹാരിസ് ചൂരി, മൻസൂർ ഹുദവി സന്തോഷ് നഗർ, മിസ്രിയ്യ.