കെ റെയില്‍ അത്യാവശ്യം; ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തത് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനാല്‍-യെച്ചൂരി

കണ്ണൂര്‍: കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്നും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത്. സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ് ബുള്ളറ്റ് ട്രെയിനെതിരെയുള്ള സി.പി.എം സമരമെന്നും എന്നാല്‍ കേരളത്തില്‍ അങ്ങനെയെല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ […]

കണ്ണൂര്‍: കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്നും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത്. സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ് ബുള്ളറ്റ് ട്രെയിനെതിരെയുള്ള സി.പി.എം സമരമെന്നും എന്നാല്‍ കേരളത്തില്‍ അങ്ങനെയെല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബി.ജെ.പി തേടുകയാണെന്നും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഹിന്ദുത്വശക്തികള്‍ക്കെതിരെ ഇടതുജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണ ഉണ്ടാവണം. വിലക്കയറ്റവും ഇന്ധനവിലയും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Related Articles
Next Story
Share it