പാലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന് ഇസ്രായേല്‍; പ്രഖ്യാപനം പുതുതായി അധികാരമേറ്റ നെഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റേത്

ജറുസലേം: പാലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യു.എന്‍ പദ്ധതിപ്രകാരം പാലസ്തീന് വാക്‌സിന്‍ ലഭിക്കുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്‌സിന്‍ കൈമാറ്റം. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്സിനാണ് ആദ്യം കൈമാറുക. അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേല്‍ പാലസ്തീനികള്‍ക്ക് വാക്സിനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ […]

ജറുസലേം: പാലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യു.എന്‍ പദ്ധതിപ്രകാരം പാലസ്തീന് വാക്‌സിന്‍ ലഭിക്കുമ്പോള്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്‌സിന്‍ കൈമാറ്റം.

ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്സിനാണ് ആദ്യം കൈമാറുക. അധിനിവേശ ശക്തിയെന്ന നിലയില്‍ ഇസ്രായേല്‍ പാലസ്തീനികള്‍ക്ക് വാക്സിനുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 1990 കളില്‍ പാലസ്തീനുമായി ഉണ്ടാക്കിയ ഇടക്കാല സമാധാന കരാറുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഇസ്രായേല്‍ അത്തരമൊരു ബാധ്യത നിഷേധിക്കുകയാണ്.

അതേസമയം ഇത് സംബന്ധിച്ച് പാലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. ഇസ്രയേലിലില്‍ ഇതിനോടകം മുതിര്‍ന്ന ജനസംഖ്യയുടെ 85 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും 4.5 ദശലക്ഷം പാലസ്തീനികള്‍ വാക്സിന്‍ നല്‍കാത്തതില്‍ ഇസ്രായേലിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ലോകത്ത് ഏറ്റവും വിജയകരമായി വാക്സിനേഷന്‍ പദ്ധതി നടപ്പാക്കിയത് ഇസ്രായേലാണ്. അവിടെ സ്‌കൂളുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും സാധാരണ രീതിയിലാണിപ്പോള്‍. മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it