പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഇസ്രായേല്‍; ഗസാ മുനമ്പില്‍ വ്യോമാക്രമണം

ഗസാ സിറ്റി: പാലസ്തീനില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഇസ്രായേല്‍. ഗസാ മുനമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇസ്രായേല്‍ പോര്‍ വിമാനങ്ങളാണ് മേഖലയില്‍ ബോംബ് വര്‍ഷിച്ചത്. ഉപരോധിത മേഖലയില്‍നിന്നു വിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍നിറച്ച ബലൂണുകള്‍ക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ പറയുന്നത്. മെയ് മാസത്തില്‍ ആരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടല്‍ ലോകരാജ്യങ്ങളും യു.എന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നര മാസം പിന്നിടുന്നതിനിടെ ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തുന്നത്. ബോംബിംഗ് തങ്ങളുടെ പരിശീലന […]

ഗസാ സിറ്റി: പാലസ്തീനില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും ഇസ്രായേല്‍. ഗസാ മുനമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇസ്രായേല്‍ പോര്‍ വിമാനങ്ങളാണ് മേഖലയില്‍ ബോംബ് വര്‍ഷിച്ചത്. ഉപരോധിത മേഖലയില്‍നിന്നു വിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍നിറച്ച ബലൂണുകള്‍ക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ പറയുന്നത്.

മെയ് മാസത്തില്‍ ആരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടല്‍ ലോകരാജ്യങ്ങളും യു.എന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നര മാസം പിന്നിടുന്നതിനിടെ ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തുന്നത്. ബോംബിംഗ് തങ്ങളുടെ പരിശീലന പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ആളപായമില്ലെന്നും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായേലിലേക്ക് തൊടുത്തുവിട്ട തീ ബലൂണുകള്‍ക്ക് മറുപടിയായി, സൈനിക യുദ്ധവിമാനങ്ങള്‍ തിരിച്ചാക്രമിച്ചതായും ഹമാസിന്റെ ആയുധ നിര്‍മാണ സൈറ്റിനു നേരെ ബോംബ് വര്‍ഷിച്ചതായും ഇസ്രായേല്‍ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ബലൂണ്‍ വിക്ഷേപണത്തിന് ഗസ ആസ്ഥാനമായുള്ള എത് ഗ്രൂപ്പാണ് ഉത്തരവാദിയെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഗസയില്‍ നിന്നുള്ള ഏത് നടപടിക്കും ഹമാസാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ പറയുന്നത്.

Related Articles
Next Story
Share it