അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്‍ കോവിഡ് വാക്സിന്‍ വാങ്ങരുത്; നിരോധനം ഏര്‍പ്പെടുത്തി ആയത്തുല്ലാഹ് ഖൊമേനി

തെഹ്റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ കോവിഡ് വാക്സിന്‍ വാങ്ങുന്നതിന് ഇറാനില്‍ നിരോധനം ഏര്‍പ്പെടുത്തി പരമോന്നത നേതാവ് ആയത്തുല്ലാഹ് ഖൊമേനി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഖൊമേനിയുടെ തീരുമാനം. ഇരു രാജ്യങ്ങളേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദേഹം പറഞ്ഞു. 'ഞാന്‍ അവരെ ഒട്ടും വിശ്വസിക്കുന്നില്ല. ചിലപ്പോള്‍ അവര്‍ വാക്സിനുകള്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷിക്കുകയായിരിക്കും. ഫ്രാന്‍സിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല' അദേഹം പറഞ്ഞു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിന് എതിരല്ലെന്നും ഖൊമേനി പറഞ്ഞു. അമേരിക്കയില്‍ […]

തെഹ്റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ കോവിഡ് വാക്സിന്‍ വാങ്ങുന്നതിന് ഇറാനില്‍ നിരോധനം ഏര്‍പ്പെടുത്തി പരമോന്നത നേതാവ് ആയത്തുല്ലാഹ് ഖൊമേനി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഖൊമേനിയുടെ തീരുമാനം. ഇരു രാജ്യങ്ങളേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദേഹം പറഞ്ഞു.

'ഞാന്‍ അവരെ ഒട്ടും വിശ്വസിക്കുന്നില്ല. ചിലപ്പോള്‍ അവര്‍ വാക്സിനുകള്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷിക്കുകയായിരിക്കും. ഫ്രാന്‍സിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭപ്രതീക്ഷയില്ല' അദേഹം പറഞ്ഞു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിന് എതിരല്ലെന്നും ഖൊമേനി പറഞ്ഞു.

അമേരിക്കയില്‍ നിന്ന് വാക്സിന്‍ ഇറക്കുമതിയെ ഒരു വിഭാഗം നേരത്തെ മുതല്‍ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരു വാക്സിനും ഇറാനില്‍ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാര്‍ഡ് ഡിസംബറില്‍ ആവശ്യപ്പെട്ടിരുന്നു. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് ഖൊമേനി വ്യക്തമാക്കി.

Related Articles
Next Story
Share it