നാസയുടെ ബഹിരാകാശ യാത്രാസംഘത്തില്‍ മലയാളിയും; ചന്ദ്രനില്‍ കാല് കുത്താന്‍ ഒരുങ്ങി അനില്‍ മേനോന്‍

ന്യൂയോര്‍ക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളിയും. ബഹിരാകാശത്തേക്ക് അയക്കുന്ന പത്ത് പേരടങ്ങുന്ന സംഘത്തിലാണ് വിദേശ മലയാളിയായ ഡോ.അനില്‍ മേനോന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആര്‍ട്ടിമിസ് പദ്ധതിയുടെ ഭാഗമായാണ് ബഹിരാകാശ ദൗത്യ സംഘത്തെ നാസ തെരഞ്ഞെടുത്തിരിക്കുന്നത്. ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് നാസയുടെ ബഹിരാകാശ സംഘത്തിലുള്ളത്. 12000ല്‍ അധികം അപേക്ഷകളില്‍ നിന്നാണ് ഈ 10 പേരെ തെരഞ്ഞെടുത്തത്. മെഡിസിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുള്‍പ്പെടെ പത്തോളം ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളുമുള്ള വ്യക്തിയാണ് അനില്‍ […]

ന്യൂയോര്‍ക്ക്: മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളിയും. ബഹിരാകാശത്തേക്ക് അയക്കുന്ന പത്ത് പേരടങ്ങുന്ന സംഘത്തിലാണ് വിദേശ മലയാളിയായ ഡോ.അനില്‍ മേനോന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആര്‍ട്ടിമിസ് പദ്ധതിയുടെ ഭാഗമായാണ് ബഹിരാകാശ ദൗത്യ സംഘത്തെ നാസ തെരഞ്ഞെടുത്തിരിക്കുന്നത്. ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് നാസയുടെ ബഹിരാകാശ സംഘത്തിലുള്ളത്. 12000ല്‍ അധികം അപേക്ഷകളില്‍ നിന്നാണ് ഈ 10 പേരെ തെരഞ്ഞെടുത്തത്.

മെഡിസിനും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുള്‍പ്പെടെ പത്തോളം ബിരുദങ്ങളും സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളുമുള്ള വ്യക്തിയാണ് അനില്‍ മേനോന്‍. ഇന്ത്യയിലെത്തിയപ്പോള്‍ മാതൃഭാഷയായ മലയാളവും പഠിച്ചെന്ന് അനില്‍ മേനോന്‍ പറയുന്നു. 2018ല്‍ സ്പേസ് എക്സിനൊപ്പം ചേര്‍ന്ന അനില്‍ അവിടെ അഞ്ച് വര്‍ഷത്തോളം ലീഡ് ഫ്ളൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. ഫ്ളൈറ്റ് സര്‍ജനായി 2014ലാണ് അനില്‍ നാസക്കൊപ്പം ചേരുന്നത്.

യുഎസിലെ മിനിയപ്പലിസിലാണ് അനിലിന്റെ ജനനം. മലബാര്‍ മേഖലയില്‍ നിന്ന് യുഎസിലേക്ക് ചേക്കേറുകയായിരുന്നു അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. മിനസോഡയിലെ സെന്റ് പോള്‍ അക്കാദമിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടി. പിന്നാലെ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് 1995 ല്‍ ന്യൂറോ ബയോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് സ്റ്റാന്‍ഫഡില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്. വൈദ്യമേഖലയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാന്‍ഫഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്നു 2006 ല്‍ ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദം നേടി.

എയ്റോ സ്പേസ് മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത്, പര്‍വതാരോഹണം തുടങ്ങിയവ നടത്തുന്നവര്‍ക്കായുള്ള ചികിത്സാരീതി എന്നിവയിലും അനില്‍ ബിരുദം നേടിയിട്ടുണ്ട്. 2010ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാള്‍ ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളില്‍ അദ്ദേഹം അടിയന്തര വൈദ്യസേവനം നടത്തിയിരുന്നു.

Related Articles
Next Story
Share it