പത്തനംതിട്ട: മാര്‍ത്തോമസഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) വിട വാങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടെ ഫെലോഷിപ്പ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
2018ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. സരസമായ പ്രസംഗങ്ങളിലൂടെ എല്ലാ ജനവിഭാഗങ്ങളുടെയും ഇഷ്ടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.