തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍: ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു, പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍; 63,940.67 കോടി രൂപ പദ്ധതി ചെലവ്

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് ഡിപിആര്‍ പറയുന്നു. 63,940.67 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ ഭൂമിക്കായാണ് 11,535.30 കോടി രൂപ ചെലവിടുക. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 6100 കോടി രൂപയാണ് കണക്കാക്കിയത്. 4460 കോടി രൂപ കെട്ടിടങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരമായും വേണ്ടിവരുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഡി.പി.ആറില്‍ വിശദമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം […]

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ ഡിപിആര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് ഡിപിആര്‍ പറയുന്നു. 63,940.67 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ ഭൂമിക്കായാണ് 11,535.30 കോടി രൂപ ചെലവിടുക. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് 6100 കോടി രൂപയാണ് കണക്കാക്കിയത്. 4460 കോടി രൂപ കെട്ടിടങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരമായും വേണ്ടിവരുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഡി.പി.ആറില്‍ വിശദമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 107.98 ഹെക്ടര്‍ സര്‍ക്കാരില്‍ നിന്നും 44.28 ഹെക്ടര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കണ്ടെത്തുമെന്നും ഡിപിആറില്‍ പറയുന്നു.

സ്റ്റേഷനുകള്‍ക്കായി 973 കോടി രൂപയാണ് ചെലവിടുക. ഡിപ്പോകള്‍ക്കും മറ്റിനത്തിലുമായി 1300 കോടിയും ചെലവാകും. ആദ്യത്തെ 10 വര്‍ഷം അറ്റകുറ്റപ്പണിക്കുള്ള തുകയായി കണക്കാക്കിയത് പ്രതിവര്‍ഷം 542 കോടിയാണ്. പിന്നീടുള്ള 10 വര്‍ഷം ഇത് പ്രതിവര്‍ഷം 694 കോടിയാണ്. യാത്രക്കാരില്‍ നിന്നും, ചരക്കുകള്‍ കൊണ്ടുപോകാനുള്ള റോറോ സര്‍വിസില്‍ നിന്നുമാണ് കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രധാന വരുമാനം. 2025-26 വര്‍ഷത്തില്‍ 2276 കോടി രൂപയാണ് യാത്രക്കാരില്‍ നിന്നുള്ള വരുമാനം. 2032-33 വര്‍ഷത്തില്‍ ഇത് 4504 കോടിയാകും. 2042-43 വര്‍ഷത്തില്‍ 10,361 കോടിയും, 2052-53 വര്‍ഷത്തില്‍ 21,827 കോടിയും 2062-63 വര്‍ഷത്തില്‍ 42,476 കോടിയുമാണ് യാത്രക്കാരില്‍ നിന്നുള്ള വരുമാനം. 2072-73 വര്‍ഷത്തില്‍ ഈ വരുമാനം 81,139 കോടിയായി ഉയരും.

റോറോ സര്‍വിസില്‍ നിന്ന് 2025-26 വര്‍ഷം 237 കോടി രൂപയും 2032-33 വര്‍ഷം 374 കോടിയുമാണ് വരുമാനം കണക്കാക്കുന്നത്. 2072-73 വര്‍ഷമാകുമ്പോഴേക്ക് ഈ വരുമാനം 3844 കോടിയാകും. സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പരസ്യം, സ്റ്റേഷനുകള്‍ക്ക് പേര് നല്‍കുന്നതില്‍ നിന്നുള്ള വരുമാനം, ടൂറിസ്റ്റ് ട്രെയിന്‍ ലീസില്‍ നിന്നുള്ള വരുമാനം, കാറ്ററിംഗ് ലൈസന്‍സില്‍ നിന്നുള്ള വരുമാനം തുടങ്ങിയവയാണ് മറ്റ് വരുമാന മാര്‍ഗങ്ങളായി കണക്കാക്കിയിരിക്കുന്നത്.

ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാം. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ മാതൃകയിലാണ് റോറോ സര്‍ീസുണ്ടാകുക. ഇതിലൂടെ ഒരുസമയം 480 ട്രക്കുകള്‍ കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ റെയിലിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.

ട്രാഫിക് സര്‍വെ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വെ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോര്‍ട്ടും ഡിപിആറില്‍ ഉള്‍പ്പെടുന്നു. കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. 'സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍കോട്' എന്നാണ് പ്രോജക്ടിന്റെ പേര്.

കേരളത്തില്‍ നിലവിലുള്ള റെയില്‍-റോഡ് ഗതാഗത സംവിധാനങ്ങള്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം സഞ്ചാര വേഗം കേരളത്തില്‍ കുറവാണെന്നും അതിനാല്‍ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Share it