കാസർകോട്: എം ജി റോഡിൽ ബദരിയ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട എൻ പി ലോറിയുടെ പിറകിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന ഡിഗ്രി വിദ്യാർത്ഥി മരിച്ചു.കൂടെയുണ്ടായിരുന്ന നാല് യുവാക്കൾക്ക് പരിക്കേറ്റു. ചെങ്കള സിറ്റിസൺ നഗർ സ്വദേശി മംഗ്ളൂരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷാഹിലാ (21) ണ് മരിച്ചത്.കാറിലുണ്ടായിരുന്ന തളങ്കരയിലെ ഫാഹിം അബ്ദുൽ റഹ്മാൻ, പാണളത്തെ അഫ്റാസ്, നായൻമാർമൂലയിലെ ജംഷീദ്, വിദ്യാനഗറിലെ സി ടി അബ്ബാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. സമീപത്തുണ്ടായിരുന്നവരാണ് കാറിൽ കുടുങ്ങിക്കിടക്കുന്നവരെ ആശുപത്രിയിൽ എത്തിച്ചത്.ഷാഹിലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. തളങ്കര മാലിക് ദീനാർ ഉറൂസ് നേർച്ചയിൽ പങ്കെടുത്ത ശേഷം പുതിയ ബസ് സ്റ്റാൻ്റിന് സമീപം ഭക്ഷണശാലയിൽ പോയി സുഹൃത്തിനെ തളങ്കരയിൽ കൊണ്ടുവിടാൻ തിരിച്ചു വരുന്നതിനിടെയാണ് അപകടം. നായൻമാർമൂല പ്ലസ് മാർക്ക് പന്തൽ വ്യാപാരിയായ ഷംസുവിൻ്റെയും സാജിദയുടെയും മകനാണ്.
സഹോദരങ്ങൾ: ഷാനി (വിദ്യാർത്ഥിനി വിദ്യാനഗർ ചിൻമയ വിദ്യാലയം), ഷസ്മിന. മന്ത്രി മുഹമ്മദ് റിയാസ് മരണവീട് സന്ദർശിച്ചു.മുൻ മന്ത്രി സി ടി അഹമ്മദദലി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, , ഖാദർ ബദരിയ, അഷ്റഫ് എടനീർ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിൽ എത്തി.