ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം; ഇന്ത്യയുടെ മീരാ ഭായ് ചാനുവിന്റെ വെള്ളി സ്വര്‍ണമായേക്കും

ടോക്കിയോ: വനിതകളുടെ 49 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം. പരിശോധന ഉടന്‍ നടത്തും. മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ചൈനയുടെ ഴിഹ്വയ് ഹൂ അയോഗ്യയാക്കപ്പെടും. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ സ്വര്‍ണ പ്രതീക്ഷ ഉയര്‍ന്നു. അയോഗ്യയാക്കപ്പെട്ടാല്‍ ഈ വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യയുടെ മീരാ ഭായ് ചാനുവിനെ ചാമ്പ്യനായി പ്രഖ്യാപിക്കും. താരത്തോട് ടോക്കിയോയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈനലിനു മുന്‍പ് എല്ലാ താരങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു. ഇതില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് ചൈനീസ് […]

ടോക്കിയോ: വനിതകളുടെ 49 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം. പരിശോധന ഉടന്‍ നടത്തും. മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ചൈനയുടെ ഴിഹ്വയ് ഹൂ അയോഗ്യയാക്കപ്പെടും. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ സ്വര്‍ണ പ്രതീക്ഷ ഉയര്‍ന്നു. അയോഗ്യയാക്കപ്പെട്ടാല്‍ ഈ വിഭാഗത്തില്‍ വെള്ളി നേടിയ ഇന്ത്യയുടെ മീരാ ഭായ് ചാനുവിനെ ചാമ്പ്യനായി പ്രഖ്യാപിക്കും.

താരത്തോട് ടോക്കിയോയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈനലിനു മുന്‍പ് എല്ലാ താരങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു. ഇതില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് ചൈനീസ് താരത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. സ്‌നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്.

ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നതും ഇതാദ്യമാണ്. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

Related Articles
Next Story
Share it