യുപിഎസ്‍സി പരീക്ഷയ്ക്ക് ഓക്സിജന്‍ സിലണ്ടറുമായി ഉദ്യോഗാര്‍ഥി

എല്ലുകള്‍ക്ക് ഗുരുതര രോഗവും ശ്വസിക്കാനുള്ള തടസ്സവുമൊന്നും ലതീഷ അന്‍സാരിയുടെ വഴിമുടക്കിയില്ല, കോട്ടയം സ്വദേശിയായ 24 വയസ്സുകാരി ഞായറാഴ്‍ച്ച യുപിഎസ്‍സി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ എത്തി.
പ്രിലിമിനറി പരീക്ഷയാണ് ലതീഷ എഴുതിയത്. വീല്‍ചെയറില്‍ ഓക്സിജന്‍ സിലണ്ടറുമായി പരീക്ഷാഹാളിലേക്ക് ലതീഷ എത്തി. ടൈപ് 2 ഓസ്റ്റീയോജെനസിസ് ഇംപെര്‍ഫെക്റ്റ എന്ന അസുഖമാണ് എല്ലുകള്‍ക്ക്. ഇതോടൊപ്പം പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയും. ഒരു വര്‍ഷമായി ഓക്സിജന്‍ സിലണ്ടറിനൊപ്പമാണ് ലതീഷ ജീവിക്കുന്നത്.
ഉയരം കുറഞ്ഞ ലതീഷയെ പരീക്ഷാഹാളിലേക്ക് അച്ഛന്‍ അന്‍സാരിയാണ് എത്തിച്ചത്. കോട്ടയം ജില്ലാ കളക്ടറാണ് ഉന്തിക്കൊണ്ട് നടക്കാവുന്ന ഓക്സിജന്‍ സിലണ്ടര്‍ എത്തിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ലതീഷ സിവില്‍ സര്‍വീസ് പരീക്ഷയ്‍ക്ക് തയാറെടുക്കുകയാണ്.
എംകോം ഡിഗ്രിയുള്ള ലതീഷ, മലയാളമാണ് പരീക്ഷയ്‍ക്ക് ഓപ്‍ഷണല്‍ വിഷയമായി തെരഞ്ഞെടുത്തത്. ചികിത്സയ്ക്ക് മാത്രം ലതീഷയ്‍ക്ക് മാസം 25000 രൂപയാണ് ആവശ്യം.

എല്ലുകള്‍ക്ക് ഗുരുതര രോഗവും ശ്വസിക്കാനുള്ള തടസ്സവുമൊന്നും ലതീഷ അന്‍സാരിയുടെ വഴിമുടക്കിയില്ല, കോട്ടയം സ്വദേശിയായ 24 വയസ്സുകാരി ഞായറാഴ്‍ച്ച യുപിഎസ്‍സി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ എത്തി.
പ്രിലിമിനറി പരീക്ഷയാണ് ലതീഷ എഴുതിയത്. വീല്‍ചെയറില്‍ ഓക്സിജന്‍ സിലണ്ടറുമായി പരീക്ഷാഹാളിലേക്ക് ലതീഷ എത്തി. ടൈപ് 2 ഓസ്റ്റീയോജെനസിസ് ഇംപെര്‍ഫെക്റ്റ എന്ന അസുഖമാണ് എല്ലുകള്‍ക്ക്. ഇതോടൊപ്പം പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയും. ഒരു വര്‍ഷമായി ഓക്സിജന്‍ സിലണ്ടറിനൊപ്പമാണ് ലതീഷ ജീവിക്കുന്നത്.
ഉയരം കുറഞ്ഞ ലതീഷയെ പരീക്ഷാഹാളിലേക്ക് അച്ഛന്‍ അന്‍സാരിയാണ് എത്തിച്ചത്. കോട്ടയം ജില്ലാ കളക്ടറാണ് ഉന്തിക്കൊണ്ട് നടക്കാവുന്ന ഓക്സിജന്‍ സിലണ്ടര്‍ എത്തിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ലതീഷ സിവില്‍ സര്‍വീസ് പരീക്ഷയ്‍ക്ക് തയാറെടുക്കുകയാണ്.
എംകോം ഡിഗ്രിയുള്ള ലതീഷ, മലയാളമാണ് പരീക്ഷയ്‍ക്ക് ഓപ്‍ഷണല്‍ വിഷയമായി തെരഞ്ഞെടുത്തത്. ചികിത്സയ്ക്ക് മാത്രം ലതീഷയ്‍ക്ക് മാസം 25000 രൂപയാണ് ആവശ്യം.

Related Articles
Next Story
Share it