പോക്‌സോ കേസിലെ വിവാദ വിധി: ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിക്ക് ക്വാണ്ടങ്ങള്‍ അയച്ചുകൊടുത്ത് യുവതി

മുംബൈ: പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിക്ക് ക്വാണ്ടങ്ങള്‍ അയച്ചുകൊടുത്ത് യുവതി. വസ്ത്രത്തിന് മുകളിലൂടെ 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ബോബെ ഹൈകോടതി നാഗ്പൂര്‍ ബഞ്ചിലെ അഡി. ജഡ്ജി പുഷ്പ വി. ഗനേഡിവാലക്കാണ് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് ദേവ്ശ്രീ ത്രിവേദിയെന്ന യുവതി പ്രതിഷേധം രേഖപ്പെടുത്തിയത്. ജഡ്ജിയുടെ ചേംബര്‍ ഉള്‍പ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവര്‍ പാഴ്‌സല്‍ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ […]

മുംബൈ: പോക്‌സോ കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിക്ക് ക്വാണ്ടങ്ങള്‍ അയച്ചുകൊടുത്ത് യുവതി. വസ്ത്രത്തിന് മുകളിലൂടെ 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ബോബെ ഹൈകോടതി നാഗ്പൂര്‍ ബഞ്ചിലെ അഡി. ജഡ്ജി പുഷ്പ വി. ഗനേഡിവാലക്കാണ് ഗര്‍ഭനിരോധന ഉറകള്‍ അയച്ച് ദേവ്ശ്രീ ത്രിവേദിയെന്ന യുവതി പ്രതിഷേധം രേഖപ്പെടുത്തിയത്.

ജഡ്ജിയുടെ ചേംബര്‍ ഉള്‍പ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവര്‍ പാഴ്‌സല്‍ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി പറഞ്ഞു. അനീതി അനുവദിക്കാനാകില്ല. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ദേവ്ശ്രീ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ജനുവരി 19നായിരുന്നു വിവാദ വിധി. ഇതിലൂടെ പ്രതിയെ കുറ്റമുക്തനാക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരത്തില്‍ നിരവധി വിവാദ വിധികള്‍ ഇവര്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ് തുറന്നാലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ ഇവര്‍ പുറപ്പെടുവിച്ച വിധി.

Related Articles
Next Story
Share it