കോഹ്ലിയുടെ ദൗര്‍ബല്യം ഇംഗ്ലീഷ് ബൗളര്‍മാര്‍ മനസിലാക്കിയോ? താളം കണ്ടെത്താന്‍ വിശമിക്കുന്ന കോഹ്ലിയുടെ കുറവ് പരിഹരിക്കാന്‍ പകരക്കാരനെത്തുമോ? രോഹിതിനെ മാറ്റിനിര്‍ത്തിയുള്ള പരീക്ഷണവും പാളി; രണ്ടാം ട്വന്റി20ക്ക് മുന്നോടിയായി ടീം ചര്‍ച്ച സജീവം

മുംബൈ: ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20ക്ക് മുന്നോടിയായി ടീം ചര്‍ച്ച സജീവം. ആദ്യ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ അനേപ പരാജയപ്പെട്ട സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. ബാറ്റിംഗില്‍ പഴയ പ്രതാപം നഷ്ടപ്പെട്ട നായകന്‍ വിരാട് കോഹ്ലി പലപ്പോഴും താളം കണ്ടെത്താന്‍ വിശമിക്കുന്നത് പ്രധാന പ്രശ്‌നമായി നില്‍ക്കുന്നുണ്ട്. കഴിഞ്ഞ കളിയില്‍ അഞ്ച് പന്തില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു കോഹ്ലി. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. ഇന്നലത്തെ പുറത്താവലോടെ […]

മുംബൈ: ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20ക്ക് മുന്നോടിയായി ടീം ചര്‍ച്ച സജീവം. ആദ്യ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ അനേപ പരാജയപ്പെട്ട സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. ബാറ്റിംഗില്‍ പഴയ പ്രതാപം നഷ്ടപ്പെട്ട നായകന്‍ വിരാട് കോഹ്ലി പലപ്പോഴും താളം കണ്ടെത്താന്‍ വിശമിക്കുന്നത് പ്രധാന പ്രശ്‌നമായി നില്‍ക്കുന്നുണ്ട്.

കഴിഞ്ഞ കളിയില്‍ അഞ്ച് പന്തില്‍ പൂജ്യത്തിന് പുറത്താവുകയായിരുന്നു കോഹ്ലി. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. ഇന്നലത്തെ പുറത്താവലോടെ ഏറ്റവും അധികം പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലായി. 13 തവണ പുറത്തായ ഗാംഗുലിയുടെ റെക്കോര്‍ഡ് ആണ് കോഹ്ലിം മറികടന്നത്.

അഞ്ച് കളികളുടെ സീരിസില്‍ അടുത്ത കളി ജയിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദം കൂടും. ആദ്യ മത്സരത്തില്‍ ആറ് ബൗളര്‍മാരെ ഉപയോഗിക്കാന്‍ പറ്റും വിധത്തിലായിരുന്നു ടീം ഘടന. പക്ഷെ ബാറ്റ്സ്മാന്‍മാരില്‍ ആര്‍ക്കും വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും മാര്‍ക്ക വുഡും ബെന്‍സ്റ്റോക്സും ക്രിസ്ജോര്‍ദാനും ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ ശ്വാസം വിടാന്‍ സമ്മതിക്കാതെ ഇംഗ്ലണ്ട് മത്സരം പിടിച്ചെടുക്കുകയായിരുന്നു.

ശ്രേയസ് അയ്യര്‍ ഒഴികെ എല്ലാ ബാറ്റ്സ്മാന്മാരും കൃത്യമായ ടൈമിംഗ് കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഞ്ച് പന്തില്‍ പൂജ്യവുമായി മടങ്ങിയത് അത്ര നിസ്സാരമായി കാണേണ്ടതല്ല. കോഹ്ലിയുടെ ദൗര്‍ബല്യങ്ങള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ തിരിച്ചറിഞ്ഞോ എന്ന സംശയമാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കോഹ്ലി വീണ്ടും സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയാല്‍ ആ കുറവ് പരിഹരിക്കാനുള്ള പകരക്കാരനെ കണ്ടെത്തേണ്ടത് മാനേജ്‌മെന്റിന് തലവേദനയാണ്.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും ശിഖര്‍ ധവാനും കഴിഞ്ഞ കളിയില്‍ ഫോം കണ്ടെത്താനായില്ല. രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ ഉള്‍പ്പെടുത്താതെ നടത്തിയ പരീക്ഷണം പാളിപ്പോയ സാഹചര്യത്തില്‍ അത് ആവര്‍ത്തിക്കണ്ടേതുണ്ടോ എന്നതും ചോദ്യചിഹ്നമാണ്. അതിലേറെ പ്രശ്‌നങ്ങളാണ് ബൗളിങ് നിരയിലുള്ളത്. ആറ് ബൗളര്‍മാരെ ആദ്യ മത്സരത്തിനിറക്കിയെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരാണ് പിച്ചില്‍ മേല്‍ക്കൈ നേടിയത്. അക്സര്‍ പട്ടേല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചെങ്കിലും ട്വന്റി 20യില്‍ വിക്കറ്റില്ലാതെ ആദ്യ മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി. ചഹല്‍ ബട്ലറിനെ വീഴ്ത്തിയെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയില്ല. നാല് ഓവറില്‍ 44 റണ്‍സാണ് ചഹല്‍ വഴങ്ങിയത്.

Related Articles
Next Story
Share it