അക്രമം; അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പ് ദിവസം കീഴുരിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരായ ശൈലേഷ്, പുരന്ദരന്‍, വിനുകണ്ണന്‍, സുദര്‍ശന്‍, ശ്യാംരാജ് എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു. തദ്ദേശതിരഞ്ഞെടുപ്പ് ദിവസം കീഴൂരിലെ പോളിങ്ങ് കേന്ദ്രത്തില്‍ യു.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. യു.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. […]

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പ് ദിവസം കീഴുരിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പി പ്രവര്‍ത്തകരായ ശൈലേഷ്, പുരന്ദരന്‍, വിനുകണ്ണന്‍, സുദര്‍ശന്‍, ശ്യാംരാജ് എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു. തദ്ദേശതിരഞ്ഞെടുപ്പ് ദിവസം കീഴൂരിലെ പോളിങ്ങ് കേന്ദ്രത്തില്‍ യു.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.
യു.ഡി.എഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

Related Articles
Next Story
Share it