വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി; നിഖില്‍ തോമസിനെതിരെ പാര്‍ട്ടി അന്വേഷണം

ആലപ്പുഴ/കൊച്ചി: അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി.അതിനിടെ, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോം പ്രവേശനം നേടിയ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെതിരെ പാര്‍ട്ടിതല അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും നിഖിലിനെ ബോധപൂര്‍വ്വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ […]

ആലപ്പുഴ/കൊച്ചി: അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി.
അതിനിടെ, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എം.കോം പ്രവേശനം നേടിയ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെതിരെ പാര്‍ട്ടിതല അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും നിഖിലിനെ ബോധപൂര്‍വ്വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിഖില്‍ പാര്‍ട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി. പുറത്ത് ന്യായീകരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് എസ്.എഫ്.ഐയുടെ പോക്കില്‍ അതൃപ്തിയുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഹാജരാക്കിയ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസായി. വിദ്യ ഇപ്പോള്‍ ഒളിവിലാണ്. എഴുതാത്ത പരീക്ഷ പാസായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്കുലിസ്റ്റും വിവാദമായി. ഏറ്റവും ഒടുവിലാണ് കായംകുളം എം.എസ്.എം കോളേജിലെ നിഖില്‍ തോമസിന്റെ ഡിഗ്രി വിവാദം. നിഖിലിനെ പൂര്‍ണ്ണമായും ന്യായീകരിച്ച എസ്.എഫ്.ഐ നേതൃത്വത്തെ വെട്ടിലാക്കിയാണ് കലിംഗ സര്‍വ്വകലാശാലയുടെ വിശദീകരണം.

Related Articles
Next Story
Share it