ഇന്ധനം തീര്‍ന്നതോടെ ലോറി നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി; ദേശീയപാതയില്‍ നീണ്ടകര പാലത്തില്‍ അഞ്ച് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

ചവറ: ഇന്ധനം തീര്‍ന്ന ലോറി നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. ആലുവയില്‍ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് ദേശീയപാതയില്‍ നീണ്ടകരപ്പാലത്തില്‍ നിര്‍ത്തിയിട്ടത്. ഇതേതുടര്‍ന്ന് അഞ്ച് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ വരെ ഗതാഗതക്കുരുക്കില്‍ വലഞ്ഞു. ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങള്‍ കുടുങ്ങി. വാഹനത്തിലെ ഇന്ധനം തീര്‍ന്നതോടെ യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവര്‍ […]

ചവറ: ഇന്ധനം തീര്‍ന്ന ലോറി നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. ആലുവയില്‍ നിന്ന് അരി കയറ്റി കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് ദേശീയപാതയില്‍ നീണ്ടകരപ്പാലത്തില്‍ നിര്‍ത്തിയിട്ടത്. ഇതേതുടര്‍ന്ന് അഞ്ച് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ വരെ ഗതാഗതക്കുരുക്കില്‍ വലഞ്ഞു. ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് കാവനാട് ബൈപാസ് വരെയും കരുനാഗപ്പള്ളി ഭാഗത്ത് ശങ്കരമംഗലം വരെയും വാഹനങ്ങള്‍ കുടുങ്ങി.

വാഹനത്തിലെ ഇന്ധനം തീര്‍ന്നതോടെ യാത്രക്കാരുടെ പ്രതിഷേധം ഭയന്നു ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് സ്ഥലത്ത് നിന്നു മുങ്ങിയതാണെന്നാണ് പോലീസ് നിഗമനം. വിവരം അറിഞ്ഞെത്തിയ കണ്‍ട്രോള്‍ റൂം പോലീസ് ലോറി ഡ്രൈവറെ കാണാത്തതിനെത്തുടര്‍ന്ന് വാഹനത്തിന് എന്താണ് സംഭവിച്ചതെന്നറിയാതെ കുഴങ്ങി. ഇതിനിടയില്‍ ഇരുഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ തിക്കിത്തിരക്കി കടന്നുപോകാനുള്ള ശ്രമത്തില്‍ നീണ്ടകരപ്പാലം പൂര്‍ണമായും ഗതാഗതക്കുരുക്കിലായി. തിക്കിത്തിരക്കി വാഹനങ്ങള്‍ മറികടക്കുന്നത് ഇരുചക്രവാഹനത്തില്‍ പോലീസ് പട്രോളിംഗ് സംഘത്തെ നിയോഗിച്ചാണ് ഒഴിവാക്കിയത്. ദേശീയപാതയിലേക്ക് കടക്കാനാകാതെ ഇടറോഡുകളിലും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലായി.

പിന്നീട് ക്രെയിനുപയോഗിച്ച് 11 മണിയോടെ പാലത്തില്‍ നിന്നും മാറ്റിയ ലോറി പിന്നീട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ ഹാജരായ ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കെതിരെ ഗതാഗത തടസം സൃഷ്ടിച്ചതിനു കേസെടുത്തിട്ടുണ്ട്.

കരുനാഗപ്പള്ളി, കൊല്ലം എസിപിമാരായ ഷൈനു തോമസ്, ജി.ഡി.വിജയകുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ.നിസാമുദ്ദീന്‍, യു.ബിജു, എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ പോലീസിനെ നിയോഗിച്ചാണ് ഗതാഗത തടസം ഒഴിവാക്കിയത്. പ്രദേശവാസികളായ യുവാക്കളും പോലീസിനെ സഹായിക്കാന്‍ ഒപ്പം കൂടി. ഉച്ചയ്ക്ക് 1.30 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles
Next Story
Share it