കലക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഉണ്ണിത്താന്‍; ഒപ്പം ചേര്‍ന്ന് എം.എല്‍.എമാരും

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാവിലെ മുതല്‍ ടോക്കണിനായി സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെനേരം വാക്ക് തര്‍ക്കവും ബഹളവും ഉണ്ടായി. എം.പിയോടൊപ്പം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫും കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഏതാനും നേതാക്കളും എം.പിയോടൊപ്പം പ്രതിഷേധത്തില്‍ ഒപ്പം ചേര്‍ന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ […]

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാവിലെ മുതല്‍ ടോക്കണിനായി സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെനേരം വാക്ക് തര്‍ക്കവും ബഹളവും ഉണ്ടായി. എം.പിയോടൊപ്പം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫും കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഏതാനും നേതാക്കളും എം.പിയോടൊപ്പം പ്രതിഷേധത്തില്‍ ഒപ്പം ചേര്‍ന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കില്‍ കലക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതിഷേധിക്കുകയായിരുന്നു.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാന്‍ ടോക്കണ്‍ അനുവദിക്കുന്നതെന്ന് കലക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാവിലെ ഒന്‍പത് മണിക്ക് കലക്ട്രേറ്റിലെത്തി കലക്ടറുടെ ഓഫീസിന് മുന്നില്‍ നിന്നു. എന്നാല്‍ രാവിലെ ഏഴ് മണിക്ക് തന്നെ താന്‍ കലക്ട്രേറ്റില്‍ എത്തിയെന്നും സി.സി.ടി.വി ക്യാമറ പരിശോധിച്ചാല്‍ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറഞ്ഞു. ടോക്കണ്‍ അനുവദിക്കുമ്പോള്‍ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കലക്ടറുടെ ഓഫീസില്‍ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രതിഷേധിച്ചത്. ഒപ്പമുണ്ടായിരുന്ന മുസ്ലിം ലീഗ് നേതാക്കളും പ്രതിഷേധത്തില്‍ ഭാഗമായി. പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസുമായി നേതാക്കള്‍ വാക്ക് തര്‍ക്കം ഉണ്ടായി. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പുവും രാജ്‌മോഹന്‍ ഉണ്ണിത്താനോട് അനുനയത്തിലുള്ള ശ്രമം നടത്തി. എന്നാല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താനാണ് ആദ്യം എത്തിയതെന്നും അത് അവഗണിച്ച് മറ്റൊരാള്‍ക്ക് പത്രിക സമര്‍പ്പണത്തിന് അവസരം നല്‍കുന്നത് തെറ്റായ നടപടിയാണെന്നും ഉണ്ണിത്താന്‍ നിലപാട് ആവര്‍ത്തിച്ചു.
പ്രതിഷേധം തുടരുന്നതിനിടയില്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി കലക്‌ട്രേറ്റിലെത്തി. ആദ്യം പത്രിക സമര്‍പ്പിച്ചത് എം.വി ബാലകൃഷ്ണന്‍ മാസ്റ്ററാണ്.

Related Articles
Next Story
Share it