ആലപ്പുഴ-കണ്ണൂര്‍ എക്‌സി. എക്‌സ്പ്രസില്‍ അജ്ഞാതനായ യാത്രക്കാരന്‍ പെട്രോള്‍ ഒഴിച്ച് തീവെച്ചു; പുറത്തേക്ക് ചാടിയ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് ട്രെയിനിലെ ഡി1 കോച്ചിന് അജ്ഞാതനായ യാത്രക്കാരന്‍ തീവെച്ചു. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടിയ ഒരു സ്ത്രീയും രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേര്‍ തലയിടിച്ച് മരിച്ചു. ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 9.10ഓടെ ഏലത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. അക്രമിയുടെ സി.സി.ടി.വി ചിത്രം പൊലീസിന് ലഭിച്ചു.കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌രിയ മന്‍സിലില്‍ റഹ്‌മത്ത്(45), റഹ്‌മത്തിന്റെ സഹോദരി ജസീലയുടെ മകള്‍ രണ്ടുവയസുള്ള […]

കോഴിക്കോട്: ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് ട്രെയിനിലെ ഡി1 കോച്ചിന് അജ്ഞാതനായ യാത്രക്കാരന്‍ തീവെച്ചു. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടിയ ഒരു സ്ത്രീയും രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേര്‍ തലയിടിച്ച് മരിച്ചു. ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 9.10ഓടെ ഏലത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. അക്രമിയുടെ സി.സി.ടി.വി ചിത്രം പൊലീസിന് ലഭിച്ചു.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌രിയ മന്‍സിലില്‍ റഹ്‌മത്ത്(45), റഹ്‌മത്തിന്റെ സഹോദരി ജസീലയുടെ മകള്‍ രണ്ടുവയസുള്ള ഷഹ്‌റാമത്ത്, മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. തലയടിച്ച് ട്രാക്കിന് സമീപം വീണാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്നും സഹറയുമായി മടങ്ങുകയായിരുന്നു റഹ്‌മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പ് തുറ കഴിഞ്ഞു മടങ്ങുകയായിരുന്നു. കോഴിക്കോട് നിന്നാണ് നൗഫീഖ് ട്രെയിന് കയറിയത്.
ചുവന്ന കുപ്പായം ധരിച്ച, തൊപ്പിധരിച്ച, കയ്യില്‍ ബാഗ് കരുതിയിരുന്ന അക്രമി മൂടി തുറന്ന് യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ കുപ്പി എറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പൊള്ളലേറ്റ ഒമ്പത് പേരില്‍ എട്ട് പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പി.സി. ലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശന്‍ എന്നിവര്‍ ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 5 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. പരിക്കേറ്റ റാസിഖ് എന്നാല്‍ കൊയിലാണ്ടിയിലെ ആസ്പത്രിയില് ചികിത്സ തേടി. റാസിഖിനെ വിവരം ശേഖരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. റാസിഖ് ഇരുന്ന സീറ്റിന്റെ നേരെ മുമ്പിലുള്ള സീറ്റിലാണ് അക്രമി ഇരുന്നിരുന്നത്. റാസിഖിന്റെ സഹായത്തോടെ പൊലീസ് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കുന്നുണ്ട്.
ആസൂത്രിതമായ ആക്രണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രണമത്തിന് പിന്നിലുണ്ടെയന്ന സംശയവും ശക്തമാണ്. മാവോവാദി ബന്ധവും തള്ളിക്കളയുന്നില്ല. അക്രമി ഉത്തരേന്ത്യക്കാരനാണോ എന്ന സംശയവും നിലനില്‍ക്കുന്നു.

Related Articles
Next Story
Share it