നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.വി പ്രകാശ് അന്തരിച്ചു; മരണം ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എടക്കരയിലെ അഡ്വ. വി.വി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലപ്പുറം ഡി.സി.സി പ്രസിഡണ്ട് കൂടിയായിരുന്നു പ്രകാശ്. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനാണ്. എടക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. മമ്പാട് എം.ഇ.എസ് കോളജിലും മഞ്ചേരി എന്‍.എസ്.എസ് കോളേജിലും പഠനം നടത്തിയ ശേഷം കോഴിക്കോട് […]

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എടക്കരയിലെ അഡ്വ. വി.വി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലപ്പുറം ഡി.സി.സി പ്രസിഡണ്ട് കൂടിയായിരുന്നു പ്രകാശ്. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനാണ്. എടക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. മമ്പാട് എം.ഇ.എസ് കോളജിലും മഞ്ചേരി എന്‍.എസ്.എസ് കോളേജിലും പഠനം നടത്തിയ ശേഷം കോഴിക്കോട് ഗവ. ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു.
ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ പ്രകാശ് കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ.സി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വിവി പ്രകാശ് നാലു വര്‍ഷം മുമ്പാണ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടായി ചുമതലയേറ്റത്. 2011ല്‍ തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പ്രകാശ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന നിലവിലെ മന്ത്രി കെ.ടി ജലീലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Related Articles
Next Story
Share it