കാഞ്ഞങ്ങാട് സ്വദേശി അടക്കം രണ്ട് യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പാലക്കാട്: കാഞ്ഞങ്ങാട് സ്വദേശി അടക്കം രണ്ട് യുവാക്കള്‍ കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍കുന്ന് സ്വദേശി സബിത്ത് എന്നിവര്‍ മരിച്ച കേസില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി.എസ് ഔസേപ്പിനെതിരെയാണ് ഐ.പി.സി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി […]

പാലക്കാട്: കാഞ്ഞങ്ങാട് സ്വദേശി അടക്കം രണ്ട് യുവാക്കള്‍ കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍കുന്ന് സ്വദേശി സബിത്ത് എന്നിവര്‍ മരിച്ച കേസില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി.എസ് ഔസേപ്പിനെതിരെയാണ് ഐ.പി.സി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്തത്. ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് യുവാക്കളെ ഇടിച്ചുവീഴ്ത്തിയത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ അപകടം വരുത്തിയത് കെ.എസ്.ആര്‍.ടി.സി ബസാണെന്ന് വ്യക്തമാകുകയായിരുന്നു. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മന:പൂര്‍വ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it