കര്‍ണാടക ശിവമോഗയില്‍ ഉല്‍സവത്തിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ക്ക് ദാരുണമരണം; ആറുപേര്‍ ഗുരുതരനിലയില്‍

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഉത്സവം ആഘോഷിക്കുന്നതിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ക്ക് ദാരുണമരണം. 24കാരനായ രംഗനാഥ്, 32 കാരനായ ലോകേഷ് എന്നിവരാണ് മരിച്ചത്. ശിക്കാരിപുര താലൂക്കിലെ ഷിരാലക്കൊപ്പയ്ക്ക് സമീപമുള്ള മാലൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച കാള ഉല്‍സവത്തിനിടെയാണ് രംഗനാഥിന് കാളയുടെ കുത്തേറ്റത്. ശിവമോഗ താലൂക്കിലെ കനഗനഹള്ളിയില്‍ സംഘടിപ്പിച്ച മത്സരം കാണാനെത്തിയ ശിവമോഗ അല്‍കോല സ്വദേശി ലോകേഷിന്റെ നെഞ്ചിലേക്ക് കാള കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ശിവമോഗയിലെ മെഗന്‍ ജില്ലാ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കനഗനഹള്ളിയിലെ മല്‍സരത്തിനിടെ കാളയുടെ […]

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഉത്സവം ആഘോഷിക്കുന്നതിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ക്ക് ദാരുണമരണം. 24കാരനായ രംഗനാഥ്, 32 കാരനായ ലോകേഷ് എന്നിവരാണ് മരിച്ചത്. ശിക്കാരിപുര താലൂക്കിലെ ഷിരാലക്കൊപ്പയ്ക്ക് സമീപമുള്ള മാലൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച കാള ഉല്‍സവത്തിനിടെയാണ് രംഗനാഥിന് കാളയുടെ കുത്തേറ്റത്. ശിവമോഗ താലൂക്കിലെ കനഗനഹള്ളിയില്‍ സംഘടിപ്പിച്ച മത്സരം കാണാനെത്തിയ ശിവമോഗ അല്‍കോല സ്വദേശി ലോകേഷിന്റെ നെഞ്ചിലേക്ക് കാള കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ശിവമോഗയിലെ മെഗന്‍ ജില്ലാ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കനഗനഹള്ളിയിലെ മല്‍സരത്തിനിടെ കാളയുടെ കുത്തേറ്റ് ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉല്‍സവത്തിന്റെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായാണ് കാളമല്‍സരം സംഘടിപ്പിച്ചത്. നൂറുകണക്കിന് പരിശീലിച്ചതും അലങ്കരിച്ചതുമായ കന്നുകാലികളെയും കാളകളെയും വലിയ ജനക്കൂട്ടത്തിനിടയിലൂടെ ഓടിക്കുന്ന മല്‍സരമാണിത്. കന്നുകാലികളെ കീഴ്‌പ്പെടുത്താനും അവയില്‍ കെട്ടിയ പണം, സമ്മാനങ്ങള്‍ തുടങ്ങിയവയും സ്വന്തമാക്കാന്‍ ജീവന്‍ പണയം വെച്ചാണ് പലരും മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കര്‍ണാടകയിലെ ശിവമോഗ, ഹാവേരി, ഉത്തര കന്നഡ ജില്ലകളിലാണ് ദീപാവലി, സംക്രാന്തി ഉത്സവങ്ങളില്‍ പ്രധാനമായും ഇത്തരം മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

Related Articles
Next Story
Share it