തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ജയില്‍ ചാടി രക്ഷപ്പെട്ട പ്രതി ഉഡുപ്പിയില്‍ പിടിയില്‍

ഉഡുപ്പി: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടി രക്ഷപ്പെട്ട പ്രതി ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജേഷിനെ(39)യാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. രാജേഷ് നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. 2020 ഡിസംബര്‍ 23ന് രാജേഷിനെ ഇവിടെ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റി. ഇവിടെ നിന്നും […]

ഉഡുപ്പി: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടി രക്ഷപ്പെട്ട പ്രതി ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജേഷിനെ(39)യാണ് കര്‍ണാടക പൊലീസ് പിടികൂടിയത്. രാജേഷ് നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. 2020 ഡിസംബര്‍ 23ന് രാജേഷിനെ ഇവിടെ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റി. ഇവിടെ നിന്നും പ്രതി ചാടി രക്ഷപ്പെടുകയായിരുന്നു. രാജേഷിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തോളമായി ഒളിവിലായിരുന്നു. 2012ലാണ് തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം നടന്നത്. ഈ കേസില്‍ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 2013ല്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. ഒളിവില്‍ പോയ പ്രതി ഉഡുപ്പി ജില്ലയില്‍ താമസിക്കുന്നതായി സ്ഥിരീകരിച്ചതോടെ ലോക്കല്‍ പൊലീസ് ബ്രഹ്മവാര്‍ താലൂക്കിലെ നൈലാഡി ബില്ലാഡി ഗ്രാമപഞ്ചായത്ത് പരിധിയിലെ കബ്ബിനഹിത്‌ലുവില്‍ നിന്ന് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും കുന്താപുരം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വിവരം ലഭിച്ച തിരുവനന്തപുരം പൊലീസ് നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി രാജേഷിനെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് അക്ഷയ എം.എച്ച്, എസ്.ടി സിദ്ധലിംഗപ്പ, എ.എസ്.പി സുധാകര്‍ എസ് നായക്, ഡി.വൈ.എസ്.പി, ബ്രഹ്മാവറിലെ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തിരുന്നത്.

Related Articles
Next Story
Share it