കാഞ്ഞങ്ങാട്: ട്രെയിനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആ സ്പത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് ശ്വാസ നാളത്തില്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കുടുങ്ങിയാണെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമുള്ള വിദഗ്ധ രാസപരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഒക്ടോബര്‍ 25ന് മം ഗളൂരുവില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു ഇന്റര്‍ സിറ്റി എക്സ്പ്രസ്ലാണ് ഇതര സംസ്ഥാനകാരനാണെ സംശയിക്കുന്ന അജ്ഞാത യുവാവിനെ അബോധാവസ്ഥയില്‍ കണ്ടത്.
ട്രെയിനില്‍ മുന്‍ഭാഗത്തെ അംഗപരിമിതര്‍ക്കുള്ള കമ്പാര്‍ട്ട്മെന്റിന്റെ തറയില്‍ കിടക്കുന്നതാണ് മറ്റു യാത്രക്കാര്‍ കണ്ടത്. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ആദ്യം ജില്ലാ ആസ്പത്രിയിലും പിന്നീട് പരിയാരത്തേക്കും മാറ്റുകയായിരുന്നു കൊലപാതകമാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒരു സൂചനകളും ലഭിച്ചിരുന്നില്ല. പൊലീസ് സര്ജന് ഡോ. എസ് ഗോപാലകൃഷ്ണപിള്ളയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ രാസപരിശോധനയിലാണ് രണ്ടു നാളങ്ങളിലായി ചെറു പ്ലാസ്റ്റിക് കഷണങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായത്. നേരിയ ശ്വാസം ലഭിച്ചിരുന്നതിനാലാണ് ജീവന് നിലനിര്‍ത്തി കൊണ്ടുപോയത്. ശരീരത്തിലുണ്ടായ പരിക്കുകള്‍ മരണവെപ്രാളത്തിലുണ്ടായതാണെന്നും വ്യക്തമായി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ എസ്.ഐ. സി.എന്‍ മോഹനന്റെ നേതൃത്വത്തില്‍ പൊലീസ് മുംബൈയില്‍ അന്വേഷിച്ച് പോയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.