'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കും'; അന്താരാഷ്ട്ര പുസ്തക മേള നവം.4 മുതല്‍

ഷാര്‍ജ വീണ്ടും പുസ്തകോത്സവത്തിന്റെ ലഹരിയിലേക്ക്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോല്‍സവമായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്.ഐ.ബി.എഫ്) 39-ാം എഡിഷന്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി (എസ.്ബി.എ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ആമിരി അറിയിച്ചു. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിഞ്ഞ 38 വര്‍ഷവും നല്ല നിലയില്‍ […]

ഷാര്‍ജ വീണ്ടും പുസ്തകോത്സവത്തിന്റെ ലഹരിയിലേക്ക്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോല്‍സവമായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്.ഐ.ബി.എഫ്) 39-ാം എഡിഷന്‍ നവംബര്‍ 4 മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി (എസ.്ബി.എ) ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ആമിരി അറിയിച്ചു. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിഞ്ഞ 38 വര്‍ഷവും നല്ല നിലയില്‍ സംഘടിപ്പിക്കപ്പെട്ട പുസ്തകോല്‍സവത്തിന്റെ തുടര്‍ച്ച ഈ വര്‍ഷവും മികവോടെ നടത്താന്‍ എസ്.ബി.എ. പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഏറെ സൂക്ഷ്മതയോടെ ഈ വര്‍ഷത്തെ പുസ്‌കോത്സവം ഒരുക്കുകയെന്ന് ഇത്തിസാലാത്ത് നോര്‍തേണ്‍ എമിറേറ്റ്‌സ് അഡൈ്വസറും ജനറല്‍ മാനേജരുമായ അബ്ദുല്‍ അസീസ് തര്‍യാം പറഞ്ഞു. കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിലും വിജ്ഞാനത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കുമെന്ന മഹത്തായ സന്ദേശം ഉദ്‌ഘോഷിക്കുന്നത് കൂടിയാണ് ഈ വര്‍ഷത്തെ പുസ്തകോത്സവം എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സോഷ്യല്‍ മീഡിയ താരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രിന്‍സ് യ്യാ, 'ലൈഫ് ഓഫ് പൈ' നോവലിലൂടെ വിഖ്യാതനായ കനേഡിയന്‍ സാഹിത്യകാരന്‍ യാന്‍ മാര്‍ട്ടല്‍, 'ജെറോനിമോ സ്റ്റില്‍ട്ടന്‍ ചില്‍ഡ്രന്‍സ് ബുക് സീരീസ്' ഉപജ്ഞാതാവ് എലിസബത്ത് ഡാമി (ഇറ്റലി) തുടങ്ങിയ നിരവധി പ്രമുഖര്‍ അതിഥികളാകും. അതേസമയം, രാജ്യാന്തര എഴുത്തുകാര്‍ ഈ വര്‍ഷം മേളയില്‍ ഓണ്‍ലൈനായാണ് പങ്കെടുക്കുക. എന്നാല്‍, ഇവിടെയുള്ള എഴുത്തുകാര്‍ക്ക് കോവിഡ് -19 മുന്‍കരുതലുകള്‍ സ്വീകരിച്ചു നേരിട്ട് പങ്കെടുക്കാം.
'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു' (The World Reads from Sharjah) എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ ആശയമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹ്മദ് സഈദ് അല്‍നഊറും (ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍) വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഗ്രന്ഥകാരനും ചിന്തകനുമായ ഡോ. ശശി തരൂര്‍, നോവലിസ്റ്റ് രവീന്ദര്‍ സിംഗ് എന്നിവരുടെ പ്രഭാഷണങ്ങള്‍ പുസ്തക മേളയിലുണ്ടാകും. ഒരു ദിവസം 5,000 പേര്‍ക്ക് മാത്രമേ പുസ്തക മേളയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശനത്തിനായി ഓണ്‍ലൈനില്‍ (www.sibf.com) രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക് ഒരുസമയം മൂന്നു മണിക്കൂര്‍ അനുമതിയുമുണ്ടാവും. ശരീര താപനില പരിശോധന, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകല പാലനം, തുടര്‍ച്ചയായുള്ള സാനിറ്റൈസേഷന്‍, സൂക്ഷ്മമായ പ്രവേശന നിര്‍ഗമന രീതികള്‍ തുടങ്ങിയ കണിശമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോരുത്തരെയും പ്രദര്‍ശന ഹാളുകളിലേക്ക് പ്രവേശിപ്പിക്കുക. ഉദ്ഘാടന ചടങ്ങ് ഉണ്ടാവില്ലെന്നും അവാര്‍ഡ് സമര്‍പ്പണ ചടങ്ങും സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനവും ഇത്തവണ ഒഴിവാക്കുമെന്നും ഷാര്‍ജ പൊലീസ് ഡയറക്ടര്‍ സാലം അല്‍ ഗൈഥി പറഞ്ഞു. എന്നാല്‍, സൂം ഫഌറ്റ്‌ഫോമില്‍ സാംസ്‌കാരിക പരിപാടികളുണ്ടാകും. കഴിഞ്ഞ വര്‍ഷം 2.52 ദശലക്ഷം പേരാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം സന്ദര്‍ശിച്ചത്. 73 രാജ്യങ്ങളില്‍ നിന്നുള്ള 1,024 പ്രസാധകരാണ് ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കുന്നത്. സാംസ്‌കാരിക പരിപാടികളുടെ അവതരണത്തിനായി റിമോട്ട് രീതിയിലുള്ള വേദിയുടെ പ്രഖ്യാപനവും അല്‍ ആമിരി നിര്‍വഹിച്ചു. ആകെ 64 സാംസ്‌കാരിക പരിപാടികളാണ് അരങ്ങേറുക. പാനല്‍ ചര്‍ച്ചകളും ഓണ്‍ലൈനായിരിക്കും.
പുസ്തക മേളയുടെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ എഴുത്തുകാരുടെ എട്ടു സെഷനുകള്‍ അവരുടെ എംബസികളുമായി സഹകരിച്ചാണ് നടത്തുന്നതെന്ന് മുഹമ്മദ് മാജിദ് അല്‍സുവൈദി (മോഡറേറ്റര്‍, മീഡിയ പേഴ്‌സനാലിറ്റി)അറിയിച്ചു. 11 ദിവസം പുസ്തക മേള നീണ്ടു നില്‍ക്കും. കോവിഡ്-19 സാഹചര്യത്തിലുള്ള ഹൈബ്രിഡ് മോഡലാണ് യു.എ.ഇ. പുസ്തക മേളക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രദര്‍ശന നഗരിയില്‍ സാധാരണ പോലെ സ്റ്റാളുകള്‍ വിശാലമായ രീതിയില്‍ സജ്ജീകരിക്കും.
അതിനിടെ, അടുത്ത കാലത്ത് ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ച്ച നേരിട്ട പ്രസാധകര്‍ക്ക് 200,000 ദിര്‍ഹമിന്റെ റിലീഫ് ഫണ്ട് ഷാര്‍ജ ആരംഭിച്ചു.

Related Articles
Next Story
Share it