ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ഏഴുവര്‍ഷ ശിക്ഷ ഹൈക്കോടതി നാല് വര്‍ഷമായി കുറച്ചു

കുമ്പള: ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ ഏഴുവര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി നാലുവര്‍ഷമായി കുറച്ചു. കുമ്പള ഗോപാലകൃഷ്ണ ടാക്കീസിന് സമീപത്തെ ബാലന്‍, ശാന്തിപ്പള്ളത്തെ എസ്. കൊഗു, കുണ്ടങ്കാരടുക്കയിലെ മുഹമ്മദ്കുഞ്ഞി, പുത്തിഗെയിലെ വി. ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് കുറച്ചത്. ബി.ജെ.പി പ്രവര്‍ത്തകനായ വിനു കുമ്പളയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലുപേരെയും കാസര്‍കോട് കോടതിയാണ് ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് ശിക്ഷ കുറച്ചുകൊണ്ടുള്ള വിധിയുണ്ടായത്. 20വര്‍ഷം മുമ്പ് കുമ്പളയിലെ […]

കുമ്പള: ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ ഏഴുവര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി നാലുവര്‍ഷമായി കുറച്ചു. കുമ്പള ഗോപാലകൃഷ്ണ ടാക്കീസിന് സമീപത്തെ ബാലന്‍, ശാന്തിപ്പള്ളത്തെ എസ്. കൊഗു, കുണ്ടങ്കാരടുക്കയിലെ മുഹമ്മദ്കുഞ്ഞി, പുത്തിഗെയിലെ വി. ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ് കുറച്ചത്.
ബി.ജെ.പി പ്രവര്‍ത്തകനായ വിനു കുമ്പളയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലുപേരെയും കാസര്‍കോട് കോടതിയാണ് ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് ശിക്ഷ കുറച്ചുകൊണ്ടുള്ള വിധിയുണ്ടായത്.
20വര്‍ഷം മുമ്പ് കുമ്പളയിലെ കടവരാന്തയില്‍ വെച്ചാണ് വിനുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളില്‍ ഒരാളായ കൊഗു നിലവില്‍ കുമ്പള പഞ്ചായത്തംഗം കൂടിയാണ്.

Related Articles
Next Story
Share it