ജില്ലയില്‍ ഇതുവരെയായി 10,75,587 പേര്‍ ആദ്യ ഡോസും 9,61,993 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചു; മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുക്കണമെന്ന് ഡിഎംഒ

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഓമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങള്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ ഇതുവരെയായി 10,75,587 പേര്‍ ആദ്യ ഡോസ് വാക്‌സിനേഷനും 9,61,993 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ജനുവരി 10 മുതല്‍ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു 9 മാസം പൂര്‍ത്തിയായ ആരോഗ്യ […]

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഓമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങള്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലയില്‍ ഇതുവരെയായി 10,75,587 പേര്‍ ആദ്യ ഡോസ് വാക്‌സിനേഷനും 9,61,993 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ജനുവരി 10 മുതല്‍ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങി. രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു 9 മാസം പൂര്‍ത്തിയായ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് 19 മുന്നണി പോരാളികള്‍, ഗുരുതര രോഗബാധിതര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഇതുവരെയായി ഈ വിഭാഗത്തില്‍പ്പെട്ട 1095 പേരാണ് കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ 15-18 പ്രായമുള്ള 20313 പേര്‍ മാത്രമാണ് ഇതുവരെയായി വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ പെട്ട 40183 പേര്‍ ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുണ്ട്. ഈ വിഭാഗത്തില്‍ പെടുന്ന മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായ സഹകരണം ഉണ്ടാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ രോഗം വരാനും രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണ്. 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ച കോവിഡ്-19 രോഗികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുകയുള്ളൂ.
വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍, രണ്ടാം ഡോസ് വാക്‌സിനെടുക്കാനുള്ളവര്‍, 15-18 പ്രായമുള്ളവര്‍, കരുതല്‍ ഡോസ് എടുക്കാനുള്ളവര്‍ എന്നിവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്‌സിന്‍ എടുക്കേണ്ടതാണ്.

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചാലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. കൈകള്‍ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുകയോ സാനിറ്റയ്‌സര്‍ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യേണ്ടതാണ്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ ശാരീരിക അകലം പാലിക്കേണ്ടതുമാണ് .
വിവാഹം, മരണം എന്നി ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും സാമൂഹ്യ, രാഷ്ട്രീയ, സംസ്‌കാരിക സാമൂദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുന്ന യോഗങ്ങള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചു സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും മാത്രമേ നടത്തുന്നുള്ളു എന്നുള്ളത് സംഘാടകര്‍ ഉറപ്പ് വരുത്തേണ്ടതാണ്. അടച്ചിട്ട മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ. ഓഫീസുകളിലേയും സ്ഥാപനങ്ങളിലെയും ജീവനക്കാരും കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it