കെ. സുധാകരന് താല്‍ക്കാലിക ആശ്വാസം; മോന്‍സന്‍ കേസില്‍ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ നേതൃത്വത്തില്‍ നടന്ന പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. കെ. സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഹര്‍ജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയതോടെയാണ് സുധാകരന്‍ നിയമവഴി തേടിയത്. മോന്‍സന്‍ മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. […]

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ നേതൃത്വത്തില്‍ നടന്ന പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. കെ. സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഹര്‍ജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയതോടെയാണ് സുധാകരന്‍ നിയമവഴി തേടിയത്. മോന്‍സന്‍ മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനസരിച്ചേ പറയാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഇതോടെ ഹര്‍ജി സര്‍ക്കാരിന്റെ മറുപടിക്കായി ഈ മാസം 21ലേക്ക് മാറ്റി.
2018 നവംബര്‍ 22ന് മോന്‍സന്റെ കലൂരിലുള്ള വീട്ടില്‍ വെച്ച് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ തുക കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കെ. സുധാകരന്‍ എം.പി എന്നാണ് ഇവരുടെ പരാതിയില്‍ ഉളളതെങ്കിലും 2018ല്‍ സംഭവം നടക്കുമ്പോള്‍ സുധാകരന്‍ എം.പിയായിരുന്നില്ല. കെ. സുധാകരനും മോന്‍സന്‍ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ചികിത്സാര്‍ത്ഥമാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നായിരുന്നു സുധാകരന്റെ വിശദീകരണം.

Related Articles
Next Story
Share it