നാലാംക്ലാസ് വിദ്യാര്‍ഥിയെ ചട്ടുകം കൊണ്ടടിച്ച ശേഷം സ്‌കൂളിലെ ഒന്നാംനിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: നാലാംക്ലാസ് വിദ്യാര്‍ഥിയെ ചട്ടുകം കൊണ്ട് അടിച്ച ശേഷം സ്‌കൂളിലെ ഒന്നാംനിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഗടക് ജില്ലയിലെ നര്‍ഗുണ്ട് പട്ടണത്തിനടുത്തുള്ള ഹദ്‌ലി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഭരതിനെ(9) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ മുത്തപ്പ യല്ലപ്പ ഹഡഗലിയെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയത്.കഴിഞ്ഞ ശനിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഭരത് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപികയായ അമ്മ […]

മംഗളൂരു: നാലാംക്ലാസ് വിദ്യാര്‍ഥിയെ ചട്ടുകം കൊണ്ട് അടിച്ച ശേഷം സ്‌കൂളിലെ ഒന്നാംനിലയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഗടക് ജില്ലയിലെ നര്‍ഗുണ്ട് പട്ടണത്തിനടുത്തുള്ള ഹദ്‌ലി സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഭരതിനെ(9) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ മുത്തപ്പ യല്ലപ്പ ഹഡഗലിയെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഭരത് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപികയായ അമ്മ ഗീതയെയും മുത്തപ്പ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഗീത ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.
സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ അധ്യാപകനെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
മുത്തപ്പയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ വിദ്യാര്‍ത്ഥികളുമൊത്തുള്ള വിനോദയാത്രയ്ക്കിടെ മുത്തപ്പയും ഗീതയും വഴക്കിട്ടിരുന്നു. അന്നുമുതല്‍ ഗീത മുത്തപ്പയുമായി അകലം പാലിച്ചിരുന്നു. ഗീതയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അധ്യാപകന്‍ കുറ്റം ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഗടക് എസ്പി ശിവപ്രകാശ് ദേവരാജു പറഞ്ഞു.
സ്‌കൂള്‍ ടൂറിനിടെ ഗീത മറ്റ് ജീവനക്കാരുമായി അടുത്തിടപഴകിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. ഇത് കുട്ടിയുടെ കൊലപാതകത്തിലെത്തുകയായിരുന്നു.

Related Articles
Next Story
Share it