താനൂര്‍ കസ്റ്റഡി മരണം: കേസ് സി.ബി.ഐക്ക്

മലപ്പുറം: ലഹരി കേസില്‍ താനൂര്‍ പൊലീസിന്റെ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു. ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കസ്റ്റഡി മരണത്തിലെ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ താമിര്‍ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സി.ബി.ഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചപുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി […]

മലപ്പുറം: ലഹരി കേസില്‍ താനൂര്‍ പൊലീസിന്റെ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു. ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കസ്റ്റഡി മരണത്തിലെ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ താമിര്‍ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സി.ബി.ഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരന്‍ ഹാരിസ് ജിഫ്രി പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചപുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
തിമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാല്‍പാദം, കണംകാല്‍ എന്നിവിടങ്ങളിലും പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലുമാണ് പാടുകള്‍. മൂര്‍ച്ച ഇല്ലാത്തതും ലാത്തി പോലുള്ളതുമായ വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനമേറ്റത്. ആമാശയത്തില്‍ നിന്ന് രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവില്‍ ലഹരി വസ്തു ശരീരത്തില്‍ എത്തിയതും കസ്റ്റഡിയിലെ മര്‍ദ്ദനവും മരണ കാരണമായെന്നാണ് പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെയാണ് സാരമായി ബാധിച്ചിരുന്നു.
താമിര്‍ ഉള്‍പ്പെടെ അഞ്ചു പേരെ എം.ഡി.എം.എയുമായി കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ താനൂര്‍ ദേവദാര്‍ പാലത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നതെങ്കിലും തിങ്കളാഴ്ച വൈകിട്ട് ചേളാരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. താനൂര്‍ പൊലീസ് സ്റ്റേഷന്‍, ചേളാരി എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it