മുല്ലപ്പെരിയാറുമായി സാമ്യം; റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും 'ഡാം 999' സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും 'ഡാം 999' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദവുമായി ചിത്രത്തിന് സാമ്യമുണ്ടെന്നാരോപിച്ചാണ് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും പത്ത് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ വിലക്ക് തമിഴ്‌നാട് ഇപ്പോഴും തുടരുകയാണ്. 2011ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയത്. 2021 സെപ്റ്റംബര്‍ മാസം വരെയായിരുന്നു നിരോധനം. എന്നാല്‍ ഇപ്പോള്‍ […]

ചെന്നൈ: റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും 'ഡാം 999' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദവുമായി ചിത്രത്തിന് സാമ്യമുണ്ടെന്നാരോപിച്ചാണ് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും പത്ത് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ വിലക്ക് തമിഴ്‌നാട് ഇപ്പോഴും തുടരുകയാണ്.

2011ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയത്. 2021 സെപ്റ്റംബര്‍ മാസം വരെയായിരുന്നു നിരോധനം. എന്നാല്‍ ഇപ്പോള്‍ വീണ്ടും തമിഴ്‌നാട് ഗവണ്‍മെന്റ് ഉത്തരവ് പുതുക്കി പുറപ്പെടുവിച്ചിരിക്കുകയാണെന്ന് അണിയറക്കാര്‍ പറയുന്നു.

കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കോണ്ടിരിക്കുന്ന ഈ നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് 'ഡാം 999'. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘര്‍ഷങ്ങള്‍ അന്ന് ഉണ്ടായി.

തുടര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തിയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നുവെന്നും ഇപ്പോള്‍ സിനിമയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും പ്രദര്‍ശനത്തിന് നിരോധനം തുടരുന്നത് ദുഃഖകരമാണെന്നും സോഹന്‍ റോയ് പറഞ്ഞു.

നിരവധി അന്തര്‍ദേശീയ ബഹുമതികള്‍ നേടിയ ചിത്രമാണ് ഡാം 999. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഇത്.

Related Articles
Next Story
Share it