കേരളത്തിന് മുന്നില്‍ രക്ഷയില്ലാതെ വമ്പന്മാര്‍; മുംബൈയ്ക്ക് പിന്നാലെ ശിഖര്‍ ധവാന്‍ നയിച്ച ഡെല്‍ഹിക്കും തോല്‍വി; 212 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ മറികടന്നു

മുംബൈ: കേരള ക്രിക്കറ്റ് ടീമിനിത് നല്ല കാലം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം ശക്തരായ മുംബൈ ടീമിനെ അടിച്ചുപറത്തിയ കേരളം വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ വമ്പന്മാരായ ഡെല്‍ഹിയെയും പരാജയപ്പെടുത്തി. ടോസ് നേടി ഡെല്‍ഹിയെ ബാറ്റിംഗിനയച്ച കേരളത്തിന്റെ തീരുമാനം തെറ്റിയെന്ന് കരുതുന്നതായിരുന്നു ഡെല്‍ഹിയുടെ പ്രകടനം. നായകനും ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്‍ (48 പന്തില്‍ 77), വാലറ്റത്ത് ലളിത് യാദവ് (25 പന്തില്‍ 52) എന്നിവരുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 […]

മുംബൈ: കേരള ക്രിക്കറ്റ് ടീമിനിത് നല്ല കാലം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം ശക്തരായ മുംബൈ ടീമിനെ അടിച്ചുപറത്തിയ കേരളം വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ വമ്പന്മാരായ ഡെല്‍ഹിയെയും പരാജയപ്പെടുത്തി. ടോസ് നേടി ഡെല്‍ഹിയെ ബാറ്റിംഗിനയച്ച കേരളത്തിന്റെ തീരുമാനം തെറ്റിയെന്ന് കരുതുന്നതായിരുന്നു ഡെല്‍ഹിയുടെ പ്രകടനം.

നായകനും ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്‍ (48 പന്തില്‍ 77), വാലറ്റത്ത് ലളിത് യാദവ് (25 പന്തില്‍ 52) എന്നിവരുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. കേരളത്തിന് വേണ്ടി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് രണ്ടും കെ എം ആസിഫ്, മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ശ്രീശാന്ത് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി. മറ്റുള്ളവരും റണ്‍സ് വഴങ്ങുന്ന കാര്യത്തില്‍ മടിയൊന്നും കാണിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി 54 പന്തില്‍ 137 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍ ടീ സ്‌കോര്‍ ഒരു റണ്ണില്‍ നില്‍ക്കെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കി ഇഷാന്ത് ശര്‍മ കേരളത്തെ സമ്മര്‍ദ്ദങ്ങളുടെ പടുകുഴിയിലാക്കിയെങ്കിലും ഓപ്പണര്‍ റോബിന്‍ ഉത്തപ്പ (54 പന്തില്‍ 91) ഡെല്‍ഹി താരങ്ങളെ അടിച്ചൊതുക്കി. പിന്നീട് വന്ന നായകന്‍ സഞ്ജു സാംസണും (16 റണ്‍സ്) സച്ചിന്‍ ബേബിയും (22) എട്ട് ഓവറിനുള്ളില്‍ കൂടാരം കയറി.

ടീം സ്‌കോര്‍ 71ല്‍ ഒരുമിച്ച വിഷ്ണു വിനോദ് (25 പന്തില്‍ 52*) - റോബിന്‍ ഉത്തപ്പ സഖ്യം പിരിയുമ്പോള്‍ കേരളം വിജയം ഉറപ്പിച്ചിരുന്നു. ഉത്തപ്പ സിമര്‍ദീത് സിംഗിന്റെ പന്തില്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 17.5 ഓവറില്‍ 203. ഇഷാന്ത് എറിഞ്ഞ 19ാം ഓവറില്‍ 14 റണ്‍സ് അടിച്ചെടുത്ത സല്‍മാന്‍ നിസാറും (മൂന്ന് പന്തില്‍ 10) വിഷ്ണുവും ചേര്‍ന്ന് കേരളത്തിന്റെ വിജയം ഒരു ഓവര്‍ നേരത്തെയാക്കി. കേരളം 18.6 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218. ഡെല്‍ഹിക്ക് വേണ്ടി ഇഷാന്ത്, സിമര്‍ജീത് സിംഗ്, പ്രദീപ് സാംഗ് വാന്‍, ലളിത് യാദവ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

Related Articles
Next Story
Share it