സ്വപ്‌ന സുരേഷ് ജയിലില്‍ നിന്നിറങ്ങി; പുറത്തിറങ്ങിയത് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്‌നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. ആറു കേസുകളിലും സ്വപ്‌ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍.ഐ.എ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാന്‍ കഴിയാതിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും […]

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്‌നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. ആറു കേസുകളിലും സ്വപ്‌ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്‍.ഐ.എ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ജയില്‍ നിന്നും ഇറങ്ങാന്‍ കഴിയാതിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനാല്‍ ഇന്ന് രാവിലെ പുറത്തിറങ്ങുകയായിരുന്നു. സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ സ്വപ്‌ന എല്ലാം പിന്നീട് പറയാമെന്ന് മാത്രം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ഉള്‍പ്പെടെ എന്തു പ്രതികരിക്കുമെന്നറിയാന്‍ എല്ലാവരും ഉറ്റുനോക്കുകയാണ്. സ്വപ്‌ന ഇന്നോ നാളെയോ പ്രതികരിച്ചേക്കുമെന്നാണ് അറിയുന്നത്.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍.ഐ.എ. കേസില്‍ സ്വപ്‌നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇ.ഡിയുടേയും കസ്റ്റംസിന്റേയും കേസുകളില്‍ സ്വപ്‌നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Related Articles
Next Story
Share it