സുറാബിന് അബുദാബി ശക്തി അവാര്‍ഡ്‌

അബുദാബി: ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം സുറാബിന്റെ 'മാവ് പൂക്കും കാലം' നേടി. സുധീഷ് കോട്ടേബ്രത്തിന്റെ 'ചിലന്തി നൃത്തം' എന്ന കവിതാ സമാഹാരം ഈ പുരസ്‌കാരം പങ്കിട്ടു.25,000 രൂപയും ഫലകവുമാണ് സമ്മാനം. ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരം ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ക്ക് സമ്മാനിക്കും. മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം രണ്ട് പേര്‍ പങ്കിട്ടു.സി. അനൂപിന്റെ 'രാച്ചുക്ക്', വി.കെ ദീപയുടെ 'വുമണ്‍ ഈറ്റേഴ്സ്' എന്നിവയാണ് നേടിയത്. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് രവിവര്‍മ്മ തമ്പുരാന്റെ 'മുടിപ്പേച്' […]

അബുദാബി: ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം സുറാബിന്റെ 'മാവ് പൂക്കും കാലം' നേടി. സുധീഷ് കോട്ടേബ്രത്തിന്റെ 'ചിലന്തി നൃത്തം' എന്ന കവിതാ സമാഹാരം ഈ പുരസ്‌കാരം പങ്കിട്ടു.
25,000 രൂപയും ഫലകവുമാണ് സമ്മാനം. ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരം ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ക്ക് സമ്മാനിക്കും. മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം രണ്ട് പേര്‍ പങ്കിട്ടു.
സി. അനൂപിന്റെ 'രാച്ചുക്ക്', വി.കെ ദീപയുടെ 'വുമണ്‍ ഈറ്റേഴ്സ്' എന്നിവയാണ് നേടിയത്. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് രവിവര്‍മ്മ തമ്പുരാന്റെ 'മുടിപ്പേച്' അര്‍ഹമായി.
മികച്ച ബാലസാഹിത്യ കൃതി കെ. രേഖയുടെ 'നുണയത്തി' ആണ്. മികച്ച നാടക കൃതിക്കുള്ള പുരസ്‌കാരം എം. രാജീവ് കുമാറിന്റെ 'എം രാജീവ് കുമാറിന്റെ നാടകങ്ങള്‍' നേടി. വിജ്ഞാന സാഹിത്യത്തിലുള്ള പുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന്റെ 'വായന മനുഷ്യന്റെ കലാചരിത്രം', കെ. സുധീഷിന്റെ 'നമ്മളെങ്ങനെ നമ്മളായി' എന്നീ കൃതികള്‍ പങ്കിട്ടു. ഇതര സാഹിത്യ വിഭാഗത്തിനായി പ്രെഫ. എരുമേലി പരശേമശ്വരന്‍ പിള്ളയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ശക്തി ഏരുമേലി പുരസ്‌കാരം ഡോ. ബി.വി ശശികുമാറിന്റെ 'കുഞ്ഞുണ്ണി ആരുടെ തോന്നലാണ്' എന്ന കൃതിക്കാണ്. ഈ പുരസ്‌കാരങ്ങള്‍ക്കെല്ലാം 25000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.

Related Articles
Next Story
Share it