എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം; കേരള ഹൈക്കോടതി വിധി സുപ്രീ കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. തദ്ദേശ, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മത്സരിക്കരുതെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി സ്റ്റേ ചെയ്തു. അധ്യാപകര്‍ക്ക് പത്രിക സമര്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഹര്‍ജിയിലാണ് നിര്‍ണായക ഇടപെടല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നതിനാല്‍ എയ്ഡഡ് അധ്യാപക ജോലി 'ഓഫീസ് ഓഫ് പ്രോഫിറ്റ്' നിര്‍വചനത്തില്‍ […]

ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. തദ്ദേശ, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മത്സരിക്കരുതെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി സ്റ്റേ ചെയ്തു. അധ്യാപകര്‍ക്ക് പത്രിക സമര്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഹര്‍ജിയിലാണ് നിര്‍ണായക ഇടപെടല്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പെടെ നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു. സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നതിനാല്‍ എയ്ഡഡ് അധ്യാപക ജോലി 'ഓഫീസ് ഓഫ് പ്രോഫിറ്റ്' നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്നും അധ്യാപകര്‍ മത്സരിക്കുന്നത് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ ഒരുരീതിയിലും ബാധിക്കില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

കേരളത്തില്‍ പത്രിക നല്‍കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുകയാണെന്നും ഹൈക്കോടതി വിധി കാരണം നിരവധി പേര്‍ക്ക് മത്സരിക്കാനാകില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫെബ്രുവരിയിലെ വിധി സ്റ്റേ ചെയ്യാനും അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്.

Related Articles
Next Story
Share it