പൊതുജനങ്ങള്‍പൊതുമരാമത്ത് പ്രവൃത്തികളുടെ കാവല്‍ക്കാര്‍-മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാഞ്ഞങ്ങാട്: പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ച് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രവൃത്തിക്കും പരിപാലന കാലയളവുണ്ട്. അതിലേക്ക് കരാറുകാരന്‍തുക കെട്ടി വെക്കണം. പ്രവൃത്തികളുടെ പരിപാലന കാലയളവ് കഴിഞ്ഞ് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് അത് തിരിച്ചു നല്‍കുക. പൊതു ജനങ്ങള്‍ ഇക്കാര്യം അറിയണം. അതിനായി നിര്‍മ്മാണം പൂര്‍ത്തിയായ പ്രവൃത്തികളുടെ മുകളില്‍ അവയുടെ പരിപാലന കാലയളവ്, കരാറുകാരന്റെ പേര്, ഫോണ്‍ […]

കാഞ്ഞങ്ങാട്: പൊതുജനങ്ങള്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കയ്യൂര്‍-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ച് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രവൃത്തിക്കും പരിപാലന കാലയളവുണ്ട്. അതിലേക്ക് കരാറുകാരന്‍തുക കെട്ടി വെക്കണം. പ്രവൃത്തികളുടെ പരിപാലന കാലയളവ് കഴിഞ്ഞ് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് അത് തിരിച്ചു നല്‍കുക. പൊതു ജനങ്ങള്‍ ഇക്കാര്യം അറിയണം. അതിനായി നിര്‍മ്മാണം പൂര്‍ത്തിയായ പ്രവൃത്തികളുടെ മുകളില്‍ അവയുടെ പരിപാലന കാലയളവ്, കരാറുകാരന്റെ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പരസ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യുന്നത് മുന്‍പ് വളരെ ശ്രമകരമായ കാര്യമായിരുന്നു. ഇപ്പോള്‍ കേരളത്തിലെ 153 റസ്റ്റ് ഹൗസുകളിലും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്ന സംവിധാനം നിലവില്‍ ഉണ്ട്. ഡിസംബര്‍ ഒന്നിന് ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 27.5 ലക്ഷം രൂപയുടെ അധിക വരുമാനം സര്‍ക്കാറിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്ത് പ്രവൃത്തികളുടെ ഭരണാനുമതി,സാങ്കേതികാനുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മഴ ഇല്ലാത്ത കാലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുകയും ചെയ്യുന്ന രീതിയില്‍ വകുപ്പിനകത്ത്പ്രവര്‍ത്തന കലണ്ടര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പി. ഡബ്ല്യൂ.ഡി റോഡ്‌സ് കാസര്‍കോട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ എം.എല്‍.എ ടി. ഐ മധുസൂദനന്‍മുഖ്യാതിഥിയായി.

തൃക്കരിപ്പൂര്‍ -പയ്യന്നൂര്‍നിയോജക മണ്ഡലങ്ങളില്‍പെട്ട കയ്യൂര്‍ ചീമേനി, പിലിക്കോട്, കരിവെള്ളൂര്‍-പെരളം എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും നീലേശ്വരം - കരിവെള്ളൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ദേശീയ പാതയ്ക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന ജില്ലയിലെ പ്രധാന റോഡാണ് കയ്യൂര്‍-ചെമ്പ്രക്കാനം - പാലക്കുന്ന് റോഡ്. 2016-17 ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയിലുടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

12.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന് 36.64 കോടി രൂപയാണ് നിര്‍മാണത്തിന് ചെലവഴിച്ചത്. 3 മുതല്‍ 3.80 മീറ്റര്‍ വരെ മാത്രം ടാറിങ് വീതി ഉണ്ടായിരുന്ന റോഡ് 5.50 മീറ്റര്‍ വീതിയില്‍ നവീകരിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമായി 4800 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ചിട്ടുണ്ട്.

Related Articles
Next Story
Share it