സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയില്‍; ലോഡ് ഷെഡിങ്ങും നിരക്ക് വര്‍ധനയും വന്നേക്കും

പാലക്കാട്: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഴ കുറഞ്ഞതും ഡാമുകളില്‍ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ലോഡ് ഷെഡിങ്ങും നിരക്ക് വര്‍ധനവും ഉള്‍പ്പെടെയുള്ള ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. പീക്ക് അവറില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ചിറ്റൂരില്‍ പറഞ്ഞു. ലോഡ് ഷെഡിങ്ങ് അടക്കമുള്ള കാര്യങ്ങളില്‍ 21ന് ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനമെടുക്കും.സംസ്ഥാനത്ത് നിലവില്‍ 30 ശതമാനമാണ് വൈദ്യുതി […]

പാലക്കാട്: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഴ കുറഞ്ഞതും ഡാമുകളില്‍ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ലോഡ് ഷെഡിങ്ങും നിരക്ക് വര്‍ധനവും ഉള്‍പ്പെടെയുള്ള ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. പീക്ക് അവറില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ചിറ്റൂരില്‍ പറഞ്ഞു. ലോഡ് ഷെഡിങ്ങ് അടക്കമുള്ള കാര്യങ്ങളില്‍ 21ന് ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനമെടുക്കും.
സംസ്ഥാനത്ത് നിലവില്‍ 30 ശതമാനമാണ് വൈദ്യുതി ഉല്‍പാദനം. ശേഷിക്കുന്ന 70 ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. യു.ഡി.എഫ് കാലത്ത് വൈദ്യുതി വാങ്ങിയതില്‍ ചില ക്രമക്കേട് കണ്ടതിനാല്‍ ചില കരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് 460 മെഗാവാട്ടിന്റെ കുറവ് നിലവിലുണ്ട്. ഡാമുകളില്‍ വെള്ളം തീരെ കുറവാണ്. മഴ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല. നിലവില്‍ കൂടുതല്‍ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. നിരക്ക് വര്‍ധനവ് അടക്കമുള്ള കാര്യങ്ങളില്‍ റെഗുലേറ്ററി കമ്മിഷനാണ് തീരുമാനമെടുക്കേണ്ടത്-മന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it