ശ്രീകൃഷ്ണ ഭവന്‍ ഹോട്ടല്‍ ഉടമ ഡി.എസ്. രാമ കാറന്ത് അന്തരിച്ചു

കാസര്‍കോട്: ദോശയുടേയും ഇഡ്ഡലിയുടെയും രുചി വിളമ്പാന്‍ ഇനി ഡി.എസ് രാമ കാറന്ത് ഇല്ല. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സര്‍ക്കിളിനടുത്ത് 1958ല്‍ ശ്രീകൃഷ്ണ ഭവന്‍ ഹോട്ടല്‍ ആരംഭിച്ച ബീച്ച് റോഡ് കാവേരി നിലയത്തിലെ ഡി.എസ്. രാമ കാറന്ത് (92) നഗരത്തിലെത്തുന്നവര്‍ക്കെല്ലാം സുപരിചിതനാണ്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏറ്റവും തിരക്കേറിയ ഹോട്ടലുകളിലൊന്നായിരുന്നു ശ്രീകൃഷ്ണ ഭവന്‍. ഭാര്യ: കാവേരി. മക്കള്‍: രാജലക്ഷമി, ശങ്കരനാരായണ കാറന്ത്, പ്രകാശ് കാറന്ത്, ഹരീഷ് കാറന്ത്. […]

കാസര്‍കോട്: ദോശയുടേയും ഇഡ്ഡലിയുടെയും രുചി വിളമ്പാന്‍ ഇനി ഡി.എസ് രാമ കാറന്ത് ഇല്ല. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് സര്‍ക്കിളിനടുത്ത് 1958ല്‍ ശ്രീകൃഷ്ണ ഭവന്‍ ഹോട്ടല്‍ ആരംഭിച്ച ബീച്ച് റോഡ് കാവേരി നിലയത്തിലെ ഡി.എസ്. രാമ കാറന്ത് (92) നഗരത്തിലെത്തുന്നവര്‍ക്കെല്ലാം സുപരിചിതനാണ്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും താലൂക്ക് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏറ്റവും തിരക്കേറിയ ഹോട്ടലുകളിലൊന്നായിരുന്നു ശ്രീകൃഷ്ണ ഭവന്‍.
ഭാര്യ: കാവേരി. മക്കള്‍: രാജലക്ഷമി, ശങ്കരനാരായണ കാറന്ത്, പ്രകാശ് കാറന്ത്, ഹരീഷ് കാറന്ത്. മരുമക്കള്‍: മമത, സന്ധ്യാറാവു, പരേതനായ അനന്തകൃഷ്ണഹൊള്ള. സഹോദരങ്ങള്‍: എം. രാമന്ദ കാറന്ത്, പരേതരായ കൃഷ്ണ കാറന്ത്, അച്ചുത കാറന്ത്, നരസിംഹ കാറന്ത്.

Related Articles
Next Story
Share it