മുണ്ട്യത്തടുക്ക റോഡിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

നീര്‍ച്ചാല്‍: മുണ്ട്യത്തടുക്ക റോഡിലെ അപകടക്കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വിദ്യാനഗര്‍ -മുണ്ട്യത്തടുക്ക ജില്ലാ പഞ്ചായത്ത് റോഡിലെ കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക -പള്ളം വരെ കുഴികള്‍ നിറഞ്ഞ് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴ വെള്ളം കുഴിയില്‍ കെട്ടി നില്‍ക്കുന്നതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. കൂടുതലും ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തില്‍പെടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ നിന്ന് ചെളിവെള്ളം ദേഹത്ത് തെറിക്കുന്നതും ഇത് കാരണമുള്ള വാക്കേറ്റവും പതിവാണ്. റോഡ് മെക്കാഡം ടാറിംഗ് നടത്താനുള്ള നടപടി സ്വീകരിച്ച് വരുന്നതായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്. അപകടക്കുഴി അടക്കാനുള്ള അറ്റകുറ്റ പ്രവര്‍ത്തി അടിയന്തിരമായി നടത്തണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. ദിനംപ്രതി പത്ത് സ്വകാര്യ ബസുകളും ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് തകര്‍ന്നിരിക്കുന്നത്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറികളും ഇതുവഴി നിയന്ത്രണമില്ലാതെ ഓടുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it