വിപണിയില്‍ കൊറിയന്‍-ചൈനീസ് ആധിപത്യം: ഇറക്കുമതി വസ്ത്രങ്ങള്‍ക്ക് വന്‍ ഡിമാന്റ്

കാസര്‍കോട്: വിവിധ മോഡലുകളില്‍ വിദേശത്തുനിന്ന് എത്തിക്കുന്ന കുഞ്ഞുടുപ്പുകള്‍ക്ക് പ്രിയം വര്‍ധിക്കുന്നു. ഒന്നു മുതല്‍ 10 വരെ പ്രായമുള്ള കുട്ടികളുടെ കൊറിയന്‍-ചൈനീസ് ഡ്രസ്സുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ ഡിമാന്റ്. വിശേഷ ദിവസങ്ങളിലെ ട്രെന്റും ഇതുതന്നെയാണ്. വില അല്‍പം കൂടുതലാണെങ്കിലും കുട്ടികള്‍ക്ക് ചേരുന്ന ട്രെന്റായി കൊറിയന്‍-ചൈനീസ് ഇറക്കുമതി വസ്ത്രങ്ങള്‍ മാറിയിട്ടുണ്ട്. മോഡലുകളായി വിപണിയില്‍ ഇറങ്ങുന്ന ഷര്‍ട്ടുകള്‍, ടീഷര്‍ട്ടുകള്‍, പാന്റുകള്‍, ഫ്രോക്കുകള്‍, ടോപ്പുകളെല്ലാം ഇപ്പോള്‍ ഇംപോര്‍ടഡ് ഡ്രസ്സുകളായാണ് അറിയപ്പെടുന്നത്. ഹോള്‍സെയില്‍ വില്‍പ്പനയ്ക്കായി നഗരങ്ങളില്‍ വലിയതോതിലുള്ള ഷോറൂമുകളാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. ഡല്‍ഹി, മുംബൈ സൂറത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഇത്തരം കുഞ്ഞുടുപ്പുകള്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. വലിയതോതിലുള്ള നികുതിയും മറ്റും നല്‍കിയാണ് വന്‍കിട വ്യാപാരികള്‍ ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വസ്ത്രങ്ങളൊക്കെ വിലവര്‍ധനവുമുണ്ട്. അത് കാസര്‍കോട്ടേക്ക് എത്തുമ്പോള്‍ വില ഇരട്ടിയാവും. എന്നാല്‍ ഉപഭോക്താക്കളാകട്ടെ വില കാര്യമാക്കുന്നുമില്ല. കുഞ്ഞുടുപ്പുകള്‍ക്ക് പുറമേ അവര്‍ക്ക് വേണ്ട ക്യാപ്, സോക്‌സ് ഷൂ, ഫാന്‍സി, കണ്ണടയടക്കം കൊറിയന്‍-ചൈനീസ് ഡ്രസ്സിനോടൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെ ഷൂവിന് പോലും 1200 രൂപ മുതല്‍ വിലയുണ്ട്. കുഞ്ഞുടുപ്പുകളാകട്ടെ 500 രൂപ മുതല്‍ 1500 രൂപ വരെയും വില ഈടാക്കുന്നുണ്ട്.

കഴിഞ്ഞ ചെറിയ പെരുന്നാളിനൊക്കെ കൊറിയന്‍-ചൈനീസ് ഇറക്കുമതി ഡ്രസ്സുകള്‍ ട്രെന്റായതോടെ ബലിപെരുന്നാള്‍ വിപണി ലക്ഷ്യം വെച്ച് കാസര്‍കോട് വസ്ത്രവ്യാപാരികള്‍ വലിയ തോതിലുള്ള ഡ്രസ്സുകള്‍ വിപണിയില്‍ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.

ട്രെന്റായി മാറിയ കൊറിയന്‍-ചൈനീസ് ഇറക്കുമതി വസ്ത്രങ്ങള്‍

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it